Connect with us

Kerala

തൊഴിലുറപ്പ് ജോലിക്കെത്തി ഒപ്പിട്ട ശേഷം മനുഷ്യച്ചങ്ങലക്ക് പോയി; മൂന്ന് മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍, 70 തൊഴിലാളികളുടെ വേതനം തടയും

ഹാജര്‍ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷമാണ് മേറ്റ്മാരും തൊഴിലാളികളും മുങ്ങിയത്. 

Published

|

Last Updated

പത്തനംതിട്ട |  തൊഴിലുറപ്പ് ജോലിക്കായി ഒപ്പിട്ട ശേഷം ഡിവൈഎഫ്‌ഐയുടെ മനുഷ്യച്ചങ്ങലക്ക് പോയ മേറ്റുമാര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട പള്ളിക്കല്‍ പഞ്ചായത്തിലെ മൂന്ന് മേറ്റുമാരെയാണ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. ഹാജര്‍ രേഖപ്പെടുത്തി ഫോട്ടോ എടുത്ത ശേഷമാണ് മേറ്റ്മാരും തൊഴിലാളികളും മുങ്ങിയത്.

മൂന്നു മേറ്റുമാരുടെയും 70 തൊഴിലാളികളുടെയും ആ ദിവസത്തെ വേതനം കുറയ്ക്കണം എന്നും ഓംബുഡ്‌സ്മാന്‍ ഉത്തരവില്‍ പറയുന്നു. കോണ്‍ഗ്രസും ബിജെപിയും നല്‍കിയ പരാതിയിലാണ് നടപടി.ജനുവരി 20ന് പള്ളിക്കല്‍ പഞ്ചായത്തിലെ 20ആം വാര്‍ഡിലാണ് സംഭവം നടന്നത്. മൂന്ന് സൈറ്റുകളില്‍ നിന്നായി എഴുപതോളം തൊഴിലാളികള്‍ പ്രവൃത്തി സ്ഥലത്തെത്തി എന്‍എംഎംഎസ് മുഖേനയും മസ്റ്റര്‍ റോള്‍ വഴിയും ഹാജര്‍ രേഖപ്പെടുത്തിയ ശേഷം മനുഷ്യച്ചങ്ങലയില്‍ പങ്കെടുക്കാന്‍ പോയെന്നായിരുന്നു പരാതി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്നാണ് നടപടി. പരാതിക്കാര്‍ക്ക് മറ്റ് അയോഗ്യതകള്‍ ഒന്നുമില്ലെങ്കില്‍ ട്രെയിനിംഗ് നല്‍കണമെന്ന് പള്ളിക്കല്‍ പഞ്ചായത്ത് സെക്രട്ടറിക്ക് ഓംബുഡ്‌സ്മാന്‍ നിര്‍ദേശം നല്‍കി.