Connect with us

Kerala

സംസ്ഥാനത്ത്  കവർച്ചാ കേസുകൾ കൂടുന്നു

ഈ വർഷം ജനുവരിയിവും ഫെബ്രുവരിയിലും മാത്രം 790 മോഷണ ക്കേസുകളാണ് റിപോർട്ട് ചെയ്തിട്ടുള്ളത്

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് കവർച്ചാ കേസുകൾ വൻതോതിൽ വർധിക്കുന്നു. ഈ വർഷം ജനുവരിയിവും ഫെബ്രുവരിയിലും മാത്രം 790 മോഷണ ക്കേസുകളാണ് റിപോർട്ട് ചെയ്തിട്ടുള്ളത്.
ഇതേ കാലയളവിൽ 509 മോഷണക്കേസുകളും 160 കവർച്ചാ കേസുകളും 22 മോഷണശ്രമവും റിപോർട്ട് ചെയ്തു. 2023ൽ സംസ്ഥാനത്ത് 4,736 മോഷണക്കേസുകളും 2,668 മോഷണശ്രമങ്ങളും 915 കവർച്ച കേസുകളും 70 കവർച്ചാ ശ്രമങ്ങളുമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.

മോഷണശ്രമത്തിനിടെ കൊലചെയ്യപ്പെടുന്നതും ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കുന്നുണ്ട്. ഈ വർഷം രണ്ട് വയോധികരാണ് മോഷണശ്രമത്തിനിടെ കൊലക്കത്തിക്കിരയായത്.
2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച റിപോർട്ട് അനുസരിച്ച് 75.1 കോടി രൂപയുടെ സ്വത്തുക്കൾമോഷണം പോയി. ഇതിൽ 30.2 കോടി രൂപയുടെ വസ്തുക്കൾ മാത്രമാണ് മോഷ്ടാക്കളിൽ നിന്ന് പിടിച്ചെടുത്തതെന്നും സൂചിപ്പിക്കുന്നു. മോഷ്ടിച്ച സാധനങ്ങൾ വീണ്ടെടുക്കുന്നത് ശ്രമകരമായ ജോലിയാണെന്നാണ് പോലീസ് അധികൃതർ പറയുന്നത്. പിടികൂടിയ പ്രതികളിൽ നിന്ന് പോലും മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്താനാവുന്നില്ല.

മോഷ്ടിച്ച സ്വർണവും മറ്റും വാങ്ങുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ ജ്വല്ലറികൾ തന്നെയുണ്ട്. സ്വർണം ലഭിച്ചാലുടനെ ജ്വല്ലറി ഉടമകൾ ഉരുക്കി ആഭരണങ്ങളാക്കി വിൽപ്പന നടത്തിയിട്ടുണ്ടാകും. പിന്നെ ഇവയെക്കുറിച്ച് യാതൊരുവിധ സൂചന പോലും ലഭിക്കില്ല. മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാത്തത് വിചാരണാ സമയത്ത് കേസുകളെയും ബാധിക്കും.

തൊഴിലില്ലായ്മയും സമ്പന്നരാകാനും ആഡംബര ജീവിതം നയിക്കാനുമുള്ള ആഗ്രഹങ്ങളുമാണ് പലരെയും മോഷണത്തിനും കവർച്ചക്കും പ്രേരിപ്പിക്കുന്നതെന്നാണ് നിയമവിദഗ്ധർ പറയുന്നത്. വില കുതിച്ചുയരുന്നത് സ്വർണക്കവർച്ചക്ക് കാരണമാകുന്നുണ്ട്. മോഷണം തടയുന്നതിന് പോലീസ് പട്രോളിംഗ് കാര്യക്ഷമമായി നടത്തുന്നില്ലെന്നും പരാതിയുണ്ട്. അതേസമയം, മോഷണം ഉൾപ്പെടെ തടയുന്നതിന് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് അധികൃതരുടെ വാദം.

Latest