Connect with us

National

വിദ്വേഷ പ്രസംഗം; മോദിക്കെതിരേ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി

ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരേയാണ് ഹരജി.

Published

|

Last Updated

ന്യൂഡല്‍ഹി | മത വിദ്വേഷ-വിഭാഗീയ പ്രസംഗത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് ഹരജി. ഷഹീന്‍ അബ്ദുല്ല, അമിതാഭ് പാണ്ഡെ, ദേബ് മുഖര്‍ജി എന്നിവരാണ് മോദിക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.

ഏപ്രില്‍ 21ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരേയാണ് ഹരജി. ഭരണഘടനാ സമിതി എന്ന നിലയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്ളപ്പോള്‍ ഇതില്‍ കോടതിക്ക് ഇടപെടാനാകില്ലെന്ന് വാദം കേട്ട ജസ്റ്റിസ് സച്ചിന്‍ ദത്ത പറഞ്ഞു. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ഹരജി തിങ്കളാഴ്ചത്തേക്കു മാറ്റി.

ഹരജിയുമായി ബന്ധപ്പെട്ട കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ കോടതി ഹരജിക്കാരുടെ അഭിഭാഷകന്‍ നിസാം പാഷയോട് നിര്‍ദേശിച്ചു. അഡ്വ. സുരുചി സുരിയാണ് തിരഞ്ഞെടുപ്പ് കമ്മീഷനു വേണ്ടി ഹാജരായത്.