Connect with us

Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് വിചാരണ കോടതി

ഇതിന്റെ പേരില്‍ കോടതിയെ സംശയത്തില്‍ നിര്‍ത്തുന്നത് ശരിയല്ല.

Published

|

Last Updated

കൊച്ചി  | നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ താന്‍ ഇതുവരെ കണ്ടിട്ടേയില്ലെന്ന് വിചാരണക്കോടതി ജഡ്ജി. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ട് പോലും തയാറായില്ല. വിചാരണക്കോടതിയുടെ കസ്റ്റഡിയിലിരിക്കെ മെമ്മറി കാര്‍ഡ് വിവോ ഫോണിലിട്ട് പരിശോധിച്ചെന്ന ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ സമഗ്രമായ അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി. ഫൊറന്‍സിക് റിപ്പോര്‍ട് ഇന്ന് വിചാരണക്കോടതില്‍ സമര്‍പ്പിച്ചപ്പോഴാണ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ പരാമര്‍ശങ്ങള്‍. ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച വിവോ ഫോണ്‍ ആരുടേതാണെന്നും ആ ലൊക്കേഷനില്‍ ആരൊക്കെയുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം. ഇതിന്റെ പേരില്‍ കോടതിയെ സംശയത്തില്‍ നിര്‍ത്തുന്നത് ശരിയല്ല. ഈ ദൃശ്യങ്ങള്‍ കാണാന്‍ തനിക്ക് പ്രത്യേകിച്ച് താത്പര്യം ഒന്നുമില്ലെന്നും കോടതി വ്യക്തമാക്കി.

കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.നടിയെ ആക്രമിച്ച് പകര്‍ത്തിയ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ വിചാരണ കോടതിയുടെ അടക്കം മൂന്നു കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.19നും 12.54നും മധ്യേ ജിയോ സിമ്മുളള വിവോ ഫോണിലിട്ടാണ് അവസാനമായി തുറന്നത്.

Latest