Connect with us

Uae

ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് റോഡില്‍ കുഴഞ്ഞുവീണു; യാദൃച്ഛികമായി എത്തിയ ഡോക്ടര്‍ രക്ഷകനായി

പ്രമേഹ ബാധിതനുമായിരുന്നു യുവാവ്. ചികിത്സയ്ക്കു ശേഷം രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് വീണ്ടും എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞു.

Published

|

Last Updated

ദുബൈ | മെട്രോസ്റ്റേഷന് സമീപം ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞുവീണ യുവാവിന് യാദൃച്ഛികമായി അതുവഴി എത്തിയ ഡോക്ടര്‍ രക്ഷകനായി. ജോലി കഴിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് പോകുമ്പോഴാണ് സമീര്‍ എന്ന യുവാവ് കുഴഞ്ഞുവീണത്. ഈ സമയത്ത് ചായ കുടിക്കാന്‍ ഇറങ്ങിയതായിരുന്നു ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് (ഡി ഐ പി) എന്‍ എം സി റോയല്‍ ആശുപത്രിയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജി സ്പെഷ്യലിസ്റ്റ് ഡോ. നീരജ് ഗുപ്ത. നടന്നുപോകുന്നതിനിടെ, ഒരുഭാഗത്ത് ജനം തടിച്ചുകൂടിയതായി കണ്ടു. പോയിനോക്കിയപ്പോള്‍ ഒരു യുവാവ് അവശനായി കിടക്കുന്നത് കണ്ടു. അയാള്‍ വളരെയധികം വിയര്‍ത്തിരുന്നു. പരിശോധിച്ചപ്പോള്‍ മിനുട്ടില്‍ നാലുതവണ മാത്രമേ ശ്വാസമിടിപ്പുള്ളൂവെന്ന് മനസ്സിലായി. ഹൃദയാഘാതമാണെന്ന് വ്യക്തമായ ഉടന്‍ ഡോക്ടര്‍, ദുബൈ കോര്‍പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വീസസിനെ (ഡി സി എ എസ്) വിളിച്ചറിയിച്ചു. ഇതിനിടെ സി പി ആര്‍ ആരംഭിക്കുകയും ചെയ്തു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ രണ്ട് ഷോക്കുകള്‍ നല്‍കി. മൂന്നാമത്തേത് അത്യാഹിത വിഭാഗത്തിനുള്ളില്‍ വച്ചും നല്‍കി.

ആശുപത്രിയില്‍ ഒരു പൂര്‍ണ കോഡ് ബ്ലൂ സജീവമാക്കി. അടിയന്തര, ഐ സി യു, കാര്‍ഡിയോളജി ടീമുകള്‍ പ്രവര്‍ത്തനത്തിലേക്ക് ഇറങ്ങി. സമീറിന് ഗുരുതരമായ ഹൃദയാഘാതം സംഭവിച്ചതായി കണ്ടെത്തി. പ്രമേഹ ബാധിതനുമായിരുന്നു യുവാവ്. ചികിത്സയ്ക്കു ശേഷം രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹത്തിന് വീണ്ടും എഴുന്നേറ്റു നടക്കാന്‍ കഴിഞ്ഞു.

‘പ്രമേഹമുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഡോക്ടര്‍ അവിടെ ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് ജീവിച്ചിരിക്കില്ലായിരുന്നു. ഞാന്‍ വളരെ നന്ദിയുള്ളവനാണ്.’ സുഖം പ്രാപിച്ച ശേഷം സമീര്‍ പറഞ്ഞു. തെറ്റായ ജീവിതശൈലിയാണ് യുവാക്കളില്‍ ഹൃദയാഘാതത്തിന് ഏറ്റവും വലിയ കാരണങ്ങളിലൊന്നെന്ന് ഡോ. നീരജ് പറഞ്ഞു.

 

---- facebook comment plugin here -----

Latest