Connect with us

Kerala

നാലാംക്ലാസുകാരിയെ പീഡിപ്പിച്ച 62കാരന് 111 വര്‍ഷം കഠിനതടവ്

പീഡനവിവരം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു

Published

|

Last Updated

നാദാപുരം | നാലാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച പ്രതിക്ക് 111 വര്‍ഷം കഠിനതടവും 2.10 ലക്ഷം രൂപ പിഴയും ശിക്ഷ . മരുതോങ്കര സ്വദേശി അബ്ദുള്‍ (62) നാസറിനാണ് നാദാപുരം കോടതി ശിക്ഷ വിധിച്ചത്. 2021 ഡിസംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ വീട്ടില്‍ ആരുമില്ലാത്തപ്പോള്‍ പ്രതി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനവിവരം പുറത്തു പറയാതിരിക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ ഭയപ്പെടുത്തുകയും ചെയ്തിരുന്നു.

മരുതോങ്കര പ്രസിഡന്റിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്. തുടര്‍ന്ന് തൊട്ടില്‍പാലം പോലീസ് കേസെടുക്കുകയും കുറ്റപത്രം സമര്‍പ്പിക്കുകയുമായിരുന്നു. സാഹചര്യത്തെളിവുകള്‍,ഡിഎന്‍എ പരിശോധന ഉള്‍പ്പെടെയുള്ള ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തില്‍ അബ്ദുള്‍ നാസര്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.

Latest