Connect with us

indore test

മൂന്നാം ടെസ്റ്റ്: ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച

അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്.

Published

|

Last Updated

ഇന്‍ഡോര്‍ | ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് വന്‍ ബാറ്റിംഗ് തകര്‍ച്ച.
45 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മാത്യു കുനെമാനാണ് ഇന്ത്യക്ക് വന്‍ തകര്‍ച്ച സമ്മാനിച്ചത്. അഞ്ച് ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകളാണ് കുനെമാന്‍ പിഴുതത്. നഥാന്‍ ലിയോന്‍ രണ്ട് വിക്കറ്റുമെടുത്തു.

വിരാട് കോലിയും ശ്രീകര്‍ ഭാരതുമാണ് ക്രീസില്‍. രോഹിത് ശര്‍മ 12ഉം ഗില്‍ 21ഉം പുജാര ഒന്നും രവീന്ദ്ര ജഡേജ നാലും റണ്‍സെടുത്ത് പുറത്തായപ്പോള്‍ ശ്രേയസ് അയ്യര്‍ സംപൂജ്യനായി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഇരുടീമുകളിലും രണ്ട് വീതം മാറ്റങ്ങളുണ്ട്. ചേതേശ്വര്‍ പുജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ശ്രീകര്‍ ഭാരത്, അക്‌സര്‍ പട്ടേല്‍, രവിചന്ദ്രന്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ് എന്നിവരാണ് ആദ്യ ഇലവനിലുള്ളത്. കെ എൽ രാഹുലിനും മുഹമ്മദ് ഷമിക്കുമാണ് വിശ്രമം അനുവദിച്ചത്.

ഉസ്മാന്‍ ഖാജ, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷാനെ, സ്റ്റീവന്‍ സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌സകോംബ്, കാമറൂണ്‍ ഗ്രീന്‍, അലക്‌സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്, നഥാന്‍ ലിയോന്‍, ടോഡ് മര്‍ഫി, മാത്യു കുനെമാന്‍ എന്നിവരാണ് ആസ്‌ത്രേയിന്‍ ടീമിലുള്ളത്. ഡേവിഡ് വാർണറിനും പാറ്റ് കമ്മിൻസിനും ടീമിൽ ഇടം ലഭിച്ചില്ല. ഇന്‍ഡോര്‍ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര തൂത്തുവാരാനാകും.

Latest