Connect with us

Kerala

റെയ്ഡില്‍ പിടിച്ചെടുത്ത പണത്തിന് രേഖ ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കെ എം ഷാജി

Published

|

Last Updated

കോഴിക്കോട് | വിജിലന്‍സ് റെയ്ഡില്‍ പിടിച്ചെടുത്ത അരക്കോടിയോളം രൂപക്ക് രേഖ ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സെക്രട്ടറി കെ എം ഷാജി എം എല്‍ എ. ഷാജിയുടെ കണ്ണൂരിലെ വീട്ടില്‍ നിന്നാണ് 48 ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തത്. ഇതിന് രേഖ ഹാജരാക്കാന്‍ ഒരാഴ്ച സമയം ഷാജിക്ക് അനുവദിച്ചിരുന്നു.

ഈ സമയം അവസാനിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടത്. സ്വര്‍ണവും വിദേശ കറന്‍സിയും പിടിച്ചെടുത്തിരുന്നു. മറ്റ് രേഖകളും കണ്ടെടുത്തു. ഇതിന് ശേഷം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. ഷാജി എം എല്‍ എയുടെ വീടുകള്‍ അളന്നുതിട്ടപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പി(പി ഡബ്ല്യു ഡി)ന് നോട്ടീസ് നല്‍കിയിട്ടുണ്ട് വിജിലന്‍സ്. ഷാജിക്കെതിരെയുള്ള അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് വീടുകള്‍ അളക്കുന്നത്. കോഴിക്കോട് മാലൂര്‍കുന്നിലെയും കണ്ണൂര്‍ ചാലാട്ടെയും വീടുകളാണ് അളക്കുക.

കെ എം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.  2012 മുതൽ 2021 വരെയുള്ള 9 വർഷ കാലഘട്ടത്തിൽ കെ എം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. നിയമസഭാ തിരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ യു ഡി എഫ് സ്ഥാനാർഥിയായി കെ എം ഷാജി ജനവിധി തേടിയിരുന്നു. ഷാജിയെ നേരത്തേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ചോദ്യം ചെയ്തിരുന്നു.

Latest