Connect with us

Editorial

സ്വവര്‍ഗ വിവാഹം: കേന്ദ്ര നിലപാട് സ്വാഗതാര്‍ഹം

Published

|

Last Updated

ധാര്‍മിക കാഴ്ചപ്പാടുകളോട് നീതി പുലര്‍ത്തുന്നതാണ് സ്വവര്‍ഗ വിവാഹം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം. ഒരേ ലിംഗത്തില്‍ പെട്ടവര്‍ പങ്കാളികളായി ഒരുമിച്ചു ജീവിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും ഭര്‍ത്താവ്, ഭാര്യ, മക്കള്‍ എന്നിങ്ങനെയുള്ള ഇന്ത്യന്‍ കുടുംബ ആശയവുമായി താരതമ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. സ്വവര്‍ഗ വിവാഹം മൗലിക അവകാശമായി കാണാനാകില്ല. സ്വവര്‍ഗ വിവാഹത്തില്‍ ഒരാളെ ഭര്‍ത്താവ് എന്നും മറ്റൊരാളെ ഭാര്യ എന്നും വിളിക്കുന്നത് പ്രായോഗികമല്ല. നിരവധി നിയമപരമായ പ്രശ്‌നങ്ങള്‍ക്ക് അതിടയാക്കുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹിന്ദു വിവാഹ നിയമത്തിന്റെ പരിധിയില്‍ സ്വവര്‍ഗ വിവാഹത്തിന് അനുമതി തേടിക്കൊണ്ടുള്ള ഹരജിയില്‍ ഹൈക്കോടതിയുടെ നോട്ടീസിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സ്വവര്‍ഗരതി എന്ന ലൈംഗിക വൈകൃതം വര്‍ധിച്ചു വരികയാണ്. ഇതേതുടര്‍ന്ന് നിയമപരമായി കുറ്റകരമായിരുന്ന ഈ ദുഷ്‌ചെയ്തിയെ നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് സ്വവര്‍ഗാനുരാഗികള്‍ രംഗത്തു വരികയും പല രാജ്യങ്ങളും അതിന് അംഗീകാരം നല്‍കുകയും ചെയ്തു. ലൈംഗിക അരാജകത്വത്തിന് കുപ്രസിദ്ധമായ ഡെന്മാര്‍ക്കാണ് ആദ്യമായി ഇതിന് നിയമാംഗീകാരം നല്‍കിയത്. തുടര്‍ന്ന് നോര്‍വെ, സ്വീഡന്‍, ഐസ്‌ലാന്‍ഡ്, നെതര്‍ലാന്‍ഡ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളും 2009ല്‍ ഡല്‍ഹി ഹൈക്കോടതിയും 2018ല്‍ സുപ്രീം കോടതിയും ഇതിന് പച്ചക്കൊടി കാണിച്ചു. ലിംഗവ്യത്യാസമില്ലാതെ ലൈംഗിക പങ്കാളികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്ക് ഉണ്ടാകണമെന്ന് നിരീക്ഷിച്ചു കൊണ്ടാണ് സ്വവര്‍ഗരതി കുറ്റകരമാക്കിയിരുന്ന 377ാം വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയത്. ഇതിനു പിന്നാലെയാണ് സ്വവര്‍ഗരതിക്കാര്‍ തമ്മിലുള്ള വിവാഹത്തിന് അംഗീകാരം ആവശ്യപ്പെട്ട് ചിലര്‍ കോടതിയെ സമീപിച്ചത്.

വിവാഹം കേവലം ലൈംഗിക ബന്ധത്തിന് മാത്രമുള്ള ഉഭയകക്ഷി കരാറല്ല, മനുഷ്യ വംശത്തിന്റെ നിലനില്‍പ്പ് കൂടിയാണ് അതിന്റെ ലക്ഷ്യം. മനുഷ്യ വംശത്തെ പുരുഷന്‍, സ്ത്രീ എന്നിങ്ങനെ രണ്ട് വിഭാഗമായി സൃഷ്ടിക്കപ്പെട്ടതും ഈ ലക്ഷ്യത്തിലാണ്. മനുഷ്യനില്‍ ഉള്‍ച്ചേര്‍ന്ന രതിഭാവമാണ് പ്രത്യുത്പാദനത്തിന്റെ കാതലായ വശം. സ്ത്രീയും പുരുഷനും ഇണചേരുമ്പോഴാണ് ഇത് സാധ്യമാകുന്നത്. ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള പ്രകൃതിവിരുദ്ധവും അവിഹിതവുമായ ലൈംഗിക ബന്ധത്തില്‍ പ്രത്യുത്പാദനമുണ്ടാകുന്നില്ല. ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യാവകാശത്തിന്റെ പരിധിയില്‍ വരുന്നതുമല്ല സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവുമൊന്നും. മനുഷ്യന്റെ ശരീര സൃഷ്ടിപ്പില്‍ എതിര്‍വര്‍ഗ ലൈംഗികതക്കുള്ള അനാട്ടമിക്കല്‍ ഘടകങ്ങളാണുള്ളതെന്നും സ്വവര്‍ഗരതിക്ക് സഹായകമായ ജനിതക ഘടകങ്ങളില്ലെന്നും ശരീര ശാസ്ത്രജ്ഞന്മാര്‍ തറപ്പിച്ചു പറയുന്നുമുണ്ട്. ലൈംഗികാവയവങ്ങളുടെ സൃഷ്ടിപ്പ്, ഘടന, പ്രായവ്യത്യാസങ്ങള്‍ക്കനുസൃതമായി രൂപപ്പെടുന്ന ലൈംഗികതക്ക് സഹായകമായ മാറ്റങ്ങള്‍ എല്ലാം ഇതിലേക്ക് വിരല്‍ ചൂണ്ടുകയും ചെയ്യുന്നു. സമൂഹത്തില്‍ ഉടലെടുക്കുന്ന വൈകൃതങ്ങള്‍ക്കെല്ലാം അംഗീകാരം നല്‍കാന്‍ തുടങ്ങിയാല്‍ മൃഗങ്ങളുമായുള്ള ലൈംഗിക ബന്ധങ്ങളെയും വിവാഹങ്ങളെയും നിയമവിധേയമാക്കേണ്ടി വരില്ലേ?

സ്വവര്‍ഗ പ്രണയത്തിന്റെ കാരണത്തില്‍ മനഃശാസ്ത്രജ്ഞര്‍ക്കിടയില്‍ വ്യത്യസ്താഭിപ്രായമാണ്. മനോരോഗമാണെന്ന് ഒരു വിഭാഗം. കുട്ടിക്കാലം തൊട്ടേ അനുഭവിച്ച മോശം ജീവിത സാഹചര്യങ്ങളുടെ ഫലമാണെന്ന് മറ്റു ചിലര്‍. ലൈംഗിക ശേഷിക്കുറവ് പോലുള്ള ജനിതക വൈകല്യത്തിന്റെ ഫലമാണെന്നും പറയപ്പെടുന്നു. ഒരു മനോവ്യതിയാനമാണ് സ്വവര്‍ഗ പ്രണയമെന്നും സ്വവര്‍ഗരതിവാദക്കാര്‍ ഇതിനെ ചൂഷണം ചെയ്യുകയാണെന്നുമാണ് ജര്‍മന്‍ ഗവേഷകന്‍ ഡോ.ഹരിബെഞ്ചമിന്‍ സമര്‍ഥിക്കുന്നത്. ചികിത്സിച്ചു ഭേദമാക്കാന്‍ ശ്രമിക്കുകയല്ലാതെ ഇതിനു നിയമപരമായ അംഗീകാരം നല്‍കുന്നത് സാംസ്‌കാരിക സമ്പന്നനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മനുഷ്യനു ചേര്‍ന്നതല്ല. ആദിമകാലം തൊട്ടേ നിലവിലുണ്ട് സ്വവര്‍ഗാനുരാഗവും രതിയുമെങ്കിലും അതൊരു നീചവൃത്തിയായാണ് അന്നൊക്കെയും കണക്കാക്കിയിരുന്നത്. അത് നിയമ വിധേയമാക്കാന്‍ മുന്‍കൈയെടുത്തത് ജൂതന്മാരാണെന്നാണ് ചരിത്രം പറയുന്നത്. ബ്രിട്ടനിലെ ഒരു വിഭാഗം ജൂതന്മാര്‍ 2003ല്‍ സ്വവര്‍ഗ വിവാഹം അംഗീകരിക്കുകയും സിനഗോഗില്‍ വെച്ച് വിവാഹ കര്‍മം നടത്തിക്കൊടുക്കുകയും ചെയ്തതായി 2005 ഫെബ്രുവരി 25ലെ “ദി ഗാര്‍ഡിയനി”ലെ ഒരു ലേഖനത്തില്‍ വ്യക്തമാക്കുന്നു. അവി, ബിന്‍യാമീന്‍ എന്നീ സ്വവര്‍ഗ പ്രണയിനികളുടെ വിവാഹത്തിന് അവര്‍ അംഗീകാരം നല്‍കി. 2007 ജനുവരി 29ന് ഇസ്‌റാഈല്‍ സുപ്രീം കോടതി ഇത് നിയമ വിധേയമാക്കുകയും ചെയ്തു. ഇസ്‌റാഈല്‍ തലസ്ഥാനമായ ടെല്‍ അവീവിനെ “മധ്യ പൗരസ്ത്യ ദേശത്തെ സ്വവര്‍ഗപ്രണയീ തലസ്ഥാന”മെന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ജൂതന്മാര്‍ ഈ ദുഷ്പ്രവൃത്തിയില്‍ മുഴുകുക മാത്രമല്ല, ലൈംഗിക വിശുദ്ധി കാത്തുസൂക്ഷിച്ചിരുന്ന ഇതര രാജ്യ സമൂഹങ്ങളെ ഇതിലേക്കാകര്‍ഷിക്കാനും തന്ത്രപരമായി നീക്കങ്ങള്‍ നടത്തുകയുണ്ടായി. പാശ്ചാത്യന്‍ സമൂഹത്തില്‍ ഈ ദുര്‍നടപ്പ് വ്യാപകമായത് ജൂതരിലൂടെയാണ്.

ആണും പെണ്ണും തമ്മിലുള്ള പ്രകൃതിപരവും ജനിതകപരവുമായ ദാമ്പത്യബന്ധങ്ങള്‍ ശാരീരികമോ മാനസികമോ സാമൂഹികപരമോ ആയ ഒരു ദുരന്തവും സൃഷ്ടിക്കുന്നില്ല. അതേസമയം ഒരേ ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലെ ലൈംഗിക ബന്ധം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കിടയാക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്വവര്‍ഗരതിയാണ് മാരകമായ എയ്ഡ്‌സ് വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനത്തിനും മറ്റും നിമിത്തമായതെന്നാണ് 1998 നവംബറിലെ ജേര്‍ണല്‍ ഓഫ് സെക്‌സ് റിസര്‍ച്ച് മാഗസിനില്‍ ഡോക്ടര്‍ ക്രിസ്റ്റഫന്‍ എഴുതിയ ലേഖനത്തില്‍ സമര്‍ഥിക്കുന്നത്. യു എസിലെ സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ(സി ഡി സി) 2003ലെ കണക്കു പ്രകാരം എയ്ഡ്‌സ് രോഗികളില്‍ 63 ശതമാനത്തിനും സ്വവര്‍ഗഭോഗം വഴിയാണ് ഇത് ബാധിച്ചത്. ഗോണോറിയ, സിഫിലിസ്, വിവിധ ലൈംഗിക ക്യാന്‍സറുകള്‍ എന്നിവ സ്വവര്‍ഗഭോഗികളില്‍ വ്യാപകമാണ്. പാശ്ചാത്യന്‍ ദുര്‍നടപ്പുകളെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയിലും അവകാശങ്ങളുടെ പട്ടികയിലും പെടുത്താന്‍ തുനിയുന്നത്, അത് ജുഡീഷ്യറിയാകട്ടെ ഭരണകൂടമാകട്ടെ, മനുഷ്യസമൂഹത്തോട് ചെയ്യുന്ന കടുത്ത അപരാധമാണ്. സ്വവര്‍ഗാനുരാഗത്തിന് അംഗീകാരം നല്‍കിയ സുപ്രീം കോടതിയും ഡല്‍ഹി ഹൈക്കോടതിയും അവരുടെ നിരീക്ഷണങ്ങള്‍ പുനഃപരിശോധിക്കേണ്ടതാണ്.

---- facebook comment plugin here -----

Latest