Connect with us

Kasargod

കുമ്പള ഹരീഷിന്റെ കൊലപാതകം; മുഖ്യ പ്രതിയെന്ന് സംശയിക്കുന്നയാള്‍ പോലീസ് പിടിയില്‍

Published

|

Last Updated

കുമ്പള | കാസര്‍കോട് കുമ്പള നായിക്കാപ്പിലെ ശീഭഗവതി ഓയില്‍ മില്‍ തൊഴിലാളി ഹരീഷിന്റെ (38) കൊലപാതകവുമായി ബന്ധപ്പെട്ട് മുഖ്യ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓയില്‍ മില്ലില്‍ അടുത്തിടെ ഡ്രൈവറായി കയറിയ ശ്രീകുമാറിനെയാണ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാള്‍ പിടിയിലായത്. ഇയാളെ കസ്റ്റഡിയിലെടുത്തതോടെ കുമ്പള കൃഷ്ണനഗര്‍ ഷേഡിഗുമ്മയിലെ വനത്തില്‍ രണ്ടു യുവാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നിലെ ദുരൂഹതയും പുറത്തുവരുമെന്നാണ് കരുതുന്നത്. ശ്രീകുമാറാണ് ഹരീഷിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് നിഗമനം.

ശ്രീകുമാറും തൂങ്ങിമരിച്ച കുമ്പള ബദിയടുക്ക റോഡിലെ പെട്രോള്‍ പമ്പിനു സമീപത്തെ കോളനിവാസികളായ റോഷന്‍, മണി എന്ന മനു എന്നിവരും കൊല നടന്ന ദിവസം രാത്രി ഒപ്പമുണ്ടായിരുന്നു. മണല്‍ ജോലിക്കാണെന്നു പറഞ്ഞ് ഇരുവരെയും ഡ്രൈവറായ ശ്രീകുമാര്‍ കൂട്ടിക്കൊണ്ടു പോയതായി രണ്ടു പേരുടെയും ബന്ധുക്കള്‍ പോലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നു. കൊല നടന്നതിനു ശേഷം ശ്രീകുമാര്‍ ഒളിവില്‍ പോയിരുന്നു അതിനിടയിലാണ് കൂടെ ഉണ്ടായിരുന്നവര്‍ തൂങ്ങി മരിച്ചത്.

കുമ്പള സി ഐ. പി പ്രമോദ്, എസ് ഐ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കുമ്പളയിലെ ഒളിത്താവളത്തില്‍ വച്ചാണ് ശ്രീകുമാറിനെ പോലീസ് പിടികൂടിയത്. റോഷന്റെയും മണിയുടെയും തൂങ്ങി മരണത്തിനു പിന്നിലും ഹരീഷിന്റെ കൊലപാതകത്തിനു പിന്നിലും മറ്റു വല്ല കാരണങ്ങളുമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ശ്രീകുമാറിന്റെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ടായിരുന്നതായും സംശയിക്കുന്നു.

Latest