Connect with us

National

മധ്യപ്രദേശില്‍ ആറംഗ സംഘം യുവതിയെയും മകളെയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു

Published

|

Last Updated

ഭോപാല്‍ | മധ്യപ്രദേശില്‍ ബുര്‍ഹാന്‍പുര്‍ ജില്ലയിലെ യുവതിയെയും 15 കാരിയായ മകളെയും ആറംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. മധ്യപ്രദേശ്-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ഗ്രാമ പ്രദേശത്ത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ ഭര്‍ത്താവാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട്ടില്‍ അതിക്രമിച്ചു കയറിയ സംഘം ഭര്‍ത്താവിനെ കെട്ടിയിടുകയും വീടിനകത്തു സൂക്ഷിച്ചിരുന്ന 2,500 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. തുടര്‍ന്ന് ഭാര്യയെയും മകളെയും തട്ടിക്കൊണ്ടു പോകാന്‍ സംഘം തുനിഞ്ഞപ്പോള്‍ ഭര്‍ത്താവ് സഹായം തേടി നിലവിളിച്ചു. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ഒരാളെയും അക്രമികള്‍ കെട്ടിയിടുകയും മര്‍ദിക്കുകയും ചെയ്തു. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം യുവതിയെയും മകളെയും സമീപത്തെ കൃഷിസ്ഥലത്തേക്കു കൊണ്ടുപോയ സംഘം ഇരുവരെയും ബലാത്സംഗം ചെയ്യുകയായിരുന്നു. രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ബുര്‍ഹാന്‍പുര്‍ എ എസ് പി. എം തര്‍നേക്കര്‍ പറഞ്ഞു.

അക്രമികള്‍ അതിര്‍ത്തി കടന്ന്‌
രക്ഷപ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രതികളെ പിടികൂടുന്നതിനായി മഹാരാഷ്ട്രയിലെ ജല്‍ഗാവോനിലേക്കും ബസ്വാളിലേക്കും രണ്ടു പോലീസ് സംഘത്തെ അയച്ചിട്ടുണ്ട്. അന്വേഷണത്തിനായി കാര്‍ഗോന്‍ റെയ്ഞ്ച് ഡി ഐ ജി. തിലക് സിംഗ് പ്രത്യേക സംഘത്തെ നിയോഗിച്ചതിനു പിന്നാലെയാണിത്. പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 347 (തെറ്റായ രൂപത്തില്‍ തടങ്കലിലാക്കല്‍), 363 (തട്ടിക്കൊണ്ടുപോകല്‍), 376 ഡി (കൂട്ട ബലാത്സംഗം) എന്നീ വകുപ്പുകളും പോസ്‌കോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Latest