Connect with us

Kerala

ശ്രീശാന്ത് ഈ വർഷം രഞ്ജി കളിക്കുമെന്ന് കെ സി എ

Published

|

Last Updated

തിരുവനന്തപുരം| ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ. സെപ്തംബറിൽ വിലക്ക് അവസാനിക്കുന്ന താരത്തെ രഞ്ജി ട്രോഫി ഉൾപ്പെടെ ആഭ്യന്തര മത്സരങ്ങൾക്കുള്ള ക്യാമ്പിൽ ഉൾപ്പെടുത്തും. എന്നാൽ പേസ്മാൻ ക്ലിയറിംഗ് ശാരീരിക പരിശോധനയെ ആശ്രയിച്ചായിരിക്കും പരിഗണനയെന്ന് കേരള പരിശീലകനും മുൻ ഇന്ത്യൻ ബൗളറുമായ ടിനു യോഹന്നാൻ പറഞ്ഞു.

ഏഴ് വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് പ്രൊഫഷനൽ ക്രിക്കറ്റിൽ മടങ്ങി എത്തുന്നത്. 2013 ഐ പി എൽ സീസണിൽ വാതുവെപ്പ് സംഘങ്ങളുമായി ചേർന്ന് ഒത്തുകളിച്ചെന്നാരോപിച്ച് രാജസ്ഥാൻ റോയൽസ് താരങ്ങളായ ശ്രീശാന്ത്, അങ്കിത് ചവാൻ,അജിത് ചാൻഡില എന്നിവരെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഇതേ തുടർന്ന് ബി സി സി ഐ 37കാരനായ താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. എന്നാൽ, തുടർന്ന് നടന്ന അന്വേഷണത്തിൽ തെളിവില്ലാത്തതിനാൽ സുപ്രീം കോടതി വെറുതെ വിട്ടു. പക്ഷേ, ബി സി സി ഐ വിലക്ക് നീക്കാൻ തയ്യാറായില്ല. പിന്നീട് സുപ്രീം കോടതിയുടെ ഇടപെടലിനെ തുടർന്നാണ് വിലക്ക് ഏഴ് വർഷമാക്കി കുറച്ചത്.

Latest