Connect with us

Kerala

മരിച്ച മാതാവ് ഉയിര്‍ത്തേഴുന്നല്‍ക്കുമെന്ന് കരുതി മൃതദേഹത്തിനരികെ മൂന്നു ദിവസം കാത്തിരുന്ന് മകള്‍

Published

|

Last Updated

പാലക്കാട് | മരിച്ച മാതാവ് ഉയിര്‍ത്തേഴുന്നല്‍ക്കുമെന്ന് കരുതി മൃതദേഹത്തിന് അരികെ പ്രാര്‍ഥനയുമായി മൂന്ന് ദിവസം കാത്തിരുന്ന് മകള്‍. വിരമിച്ച അധ്യാപിക ചളവറ രാജഭവനില്‍ ഓമന ടീച്ചറു(72)ടെ മൃതദേഹത്തിന് സമീപമാണ് ഡോക്ടറായ മകള്‍ മാതാവ് പുനര്‍ജനിക്കുമെന്ന് കരുതി മൂന്ന് ദിവസം പ്രാര്‍ഥന നടത്തിയത്. അമ്മയും മകളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അഴുകിയ നിലയിലായിരുന്ന മൃതദേഹം പോലീസെത്തി ജില്ലാശുപത്രിയിലേക്കു മാറ്റി. പ്രമേഹ രോഗിയായിരുന്ന ഓമന ടീച്ചറുടെ രണ്ടു കാലും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മുറിച്ചു കളഞ്ഞിരുന്നു. മകള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നതായി പോലീസ് പറഞ്ഞു.

പൊലീസ് കോവിഡ് സെല്ലില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധനക്ക് ശേഷമെ മൃതദേഹം വിട്ടുകൊടുക്കുകയുള്ളൂ. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.

പരേതനായ ശ്രീധരന്‍പിള്ളയാണ് ഓമനയുടെ ഭര്‍ത്താവ്. ഇയാള്‍ കാഞ്ഞിരപ്പുഴ ഇറിഗേഷനില്‍ ഉദ്യോഗസ്ഥനായിരുന്നു. സര്‍വ്വീസിലിരിക്കെയാണ് മരിച്ചത്.

Latest