ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്റാഈലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ഏഴാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ ഇറാനിൽ ഇതുവരെ 1230 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും തകർത്തതായും വ്യോമാതിർത്തിയിൽ പൂർണ്ണാധിപത്യം സ്ഥാപിച്ചതായും ഇസ്റാഈൽ അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 2500-ഓളം ആക്രമണങ്ങളാണ് ഇസ്റാഈൽ നടത്തിയത്.
---- facebook comment plugin here -----



