Connect with us

Kerala

വിഴിഞ്ഞം: അദാനി ഗ്രൂപ്പിന്റെ ഹരജി പരിഗണിക്കുന്നത് 28ലേക്ക് മാറ്റി

സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ സമയം നല്‍കി.

Published

|

Last Updated

കൊച്ചി | വിഴിഞ്ഞം തുറമുഖ നിര്‍മാണ വിഷയത്തില്‍ അദാനി ഗ്രൂപ്പ് സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് കൂടുതല്‍ സമയം നല്‍കി.

ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്കും സമരം നയിക്കുന്ന വൈദികര്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് അദാനി ഗ്രൂപ്പിന്റെ ഹരജി. തുറമുഖ നിര്‍മാണം നിലച്ചിരിക്കുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പോലീസ് സുരക്ഷ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്ന് ആരോപിച്ച് ഗ്രൂപ്പ് അടുത്തിടെ സര്‍ക്കാറിനെതിരെ രംഗത്തു വന്നിരുന്നു.

പോലീസ് സുരക്ഷ വേണമെന്ന അദാനി ഗ്രൂപ്പിന്റെയും, കരാര്‍ കമ്പനിയുടെയും ആവശ്യം നേരത്തെ അനുവദിച്ച ജസ്റ്റിസ് അനു ശിവരാമന്റെ ബഞ്ചിനു മുമ്പാകെയാണ് കോടതിയലക്ഷ്യ ഹരജിയുമുള്ളത്.