Connect with us

Kerala

110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ ദുരന്തത്തിന്റെ പത്താം വാർഷികത്തിൽ മറ്റൊരു ദുരന്തം

കൃത്യം പത്ത് വർഷം മുൻപ്, 2016 ഏപ്രിൽ 10 ന് പുലർച്ചെ 3:13 നായിരുന്നു കേരളത്തെ നടുക്കിയ പുറ്റിങ്ങൽ ദുരന്തം

Published

|

Last Updated

പുറ്റിങ്ങൽ ദുരന്തം

തൃശ്ശൂർ | 110 പേരുടെ ജീവനെടുത്ത പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തത്തിന്റെ നടുക്കുന്ന ഓർമ്മകൾക്ക് പത്ത് വർഷം തികയുന്ന വേളയിലാണ് കേരളത്തെ വീണ്ടും കണ്ണീരിലാഴ്ത്തി മറ്റൊരു വലിയ വെടിക്കെട്ടപകടം കൂടി സംഭവിച്ചത്. തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്ന പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ 14 പേർ മരിച്ചതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ. പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയുണ്ട്.

തൃശ്ശൂരിൽ വെടിക്കെട്ട് അപ​കടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം

കൃത്യം പത്ത് വർഷം മുൻപ്, 2016 ഏപ്രിൽ 10 ന് പുലർച്ചെ 3:13 നായിരുന്നു കേരളത്തെ നടുക്കിയ പുറ്റിങ്ങൽ ദുരന്തം നടന്നത്. 110 പേരുടെ ജീവൻ കവർന്ന ആ അപകടത്തിൽ 656 പേർക്ക് പരിക്കേറ്റിരുന്നു. അതിന്റെ മുറിവുകൾ ഉണങ്ങുന്നതിന് മുൻപേ വീണ്ടും ഒരു ഏപ്രിൽ മാസത്തിൽ തന്നെ വലിയൊരു ദുരന്തം ആവർത്തിച്ചത് നാടിനെ വിറങ്ങലിപ്പിച്ചിരിക്കുകയാണ്. വേനൽക്കാലത്ത് രാസവസ്തുക്കൾ കൈകാര്യം ചെയ്യുമ്പോൾ പാലിക്കേണ്ട അതീവ ജാഗ്രത കൈവിടുന്നതാണ് ഇത്തരം അപകടങ്ങളിലേക്ക് നയിക്കുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഓർമ്മിപ്പിക്കുന്നു.

തൃശ്ശൂരിൽ വെടിക്കെട്ട് അപ​കടം നടന്ന സ്ഥലത്ത് നിന്നുള്ള ദൃശ്യം

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും നിയമങ്ങൾ ലംഘിച്ചുമാണ് പലയിടത്തും പടക്കനിർമ്മാണം നടക്കുന്നതെന്ന് ആരോപണമുണ്ട്. വെറും 17 ദിവസം മുൻപാണ് കോഴിക്കോട് കുന്ദമംഗലത്ത് പടക്കനിർമ്മാണത്തിനിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ടത്. വീടിനുള്ളിൽ രഹസ്യമായി പടക്കനിർമ്മാണം നടന്നിരുന്ന വിവരം നാട്ടുകാർ പോലും അറിഞ്ഞിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

തിങ്കളാഴ്ച തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ 25 പേരും മരിച്ചിരുന്നു.

Summary

A massive explosion at a fireworks manufacturing unit in Thrissur, Kerala, has claimed the lives of 12 people during preparations for the Thrissur Pooram festival. This tragic incident occurs as the state marks the 10th anniversary of the devastating Puttingal fireworks tragedy. Authorities highlight a systemic failure in safety compliance and illegal manufacturing as recurring causes for such lethal accidents in the state.

---- facebook comment plugin here -----