Connect with us

Kerala

ചാന്‍സിലറുടെ അഭാവത്തിലാണ് പ്രൊ ചാന്‍സിലര്‍ അധ്യക്ഷയായത്; സെനറ്റ് യോഗത്തിലെ പ്രശ്‌നങ്ങളില്‍ വിശദീകരണവുമായി മന്ത്രി ബിന്ദു

മന്ത്രി ആര്‍ ബിന്ദു യോഗത്തില്‍ പങ്കെടുക്കുകയും അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തത് വി സി ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍വകലാശാല സെനറ്റ് യോഗത്തില്‍ ബഹളമുണ്ടായ സംഭവത്തില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രംഗത്തെത്തി. യോഗം ചേരാന്‍ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്നാണ് യോഗം ചേര്‍ന്നത്.

ചാന്‍സിലറുടെ അഭാവത്തിലാണ് പ്രൊ ചാന്‍സിലറായ താന്‍ അധ്യക്ഷയായതെന്ന് മന്ത്രി പറഞ്ഞു. പ്രമേയം പാസ്സാക്കുന്നത് സുപ്രീം കോടതി വിധിക്കെതിരാണെന്ന് ഒരു അംഗം പറയുകയും മറ്റൊരംഗം പ്രമേയം പാസ്സാക്കുകയും ചെയ്തു. ഇതേച്ചൊല്ലി യോഗത്തില്‍ ബഹളം ആരംഭിക്കുകയായിരുന്നു.

വി സി നിയമനത്തിനായുള്ള സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുന്നതിനായി ചേര്‍ന്ന യോഗത്തിലാണ് ബഹളമുണ്ടായത്. മന്ത്രി ആര്‍ ബിന്ദു യോഗത്തില്‍ പങ്കെടുക്കുകയും അധ്യക്ഷ സ്ഥാനം സ്വയം ഏറ്റെടുക്കുകയും ചെയ്തത് വി സി ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. വി സി നിയമനത്തിന് സേര്‍ച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടെന്ന് ഇടത് അംഗം പ്രമേയം അവതരിപ്പിച്ചത് പാസായിട്ടുണ്ടെന്നായിരുന്നു ഇതിനുള്ള മന്ത്രിയുടെ മറുപടി. ഇതിനു പിന്നാലെ യോഗം പിരിഞ്ഞതായും മന്ത്രി പറഞ്ഞു. എന്നാല്‍ പ്രമേയം പാസായിട്ടില്ലെന്നും താനാണ് യോഗം വിളിച്ചതെന്നും വി സി പറഞ്ഞു. സേര്‍ച്ച് കമ്മിറ്റിയിലേക്ക് താന്‍ പേര് നല്‍കുമെന്നും വി സി വ്യക്തമാക്കി.

സേര്‍ച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കാന്‍ കഴിയില്ലെന്ന് ഇടത് അംഗങ്ങള്‍ വാദിച്ചു. ഈ വാദം ഗവര്‍ണറുടെ നോമിനികള്‍ എതിര്‍ത്തതോടെ പ്രശ്‌നം രൂക്ഷമാവുകയും ബഹളത്തില്‍ കലാശിക്കുകയും ചെയ്തു. സെനറ്റ് പ്രതിനിധിയെ നല്‍കേണ്ടതില്ലെന്ന ഇടത് അംഗത്തിന്റെ പ്രമേയം പാസ്സായതായി ഇടത് അംഗങ്ങളും ഇല്ലെന്ന് പ്രതിപക്ഷവും വാദിച്ചു.

 

 

---- facebook comment plugin here -----

Latest