Connect with us

SUBAIR MURDER

സുബൈറിനെ വെട്ടിക്കൊന്ന പ്രതികള്‍ രക്ഷപ്പെട്ട കാര്‍ കഞ്ചിക്കോട് കണ്ടെത്തി

കൊല നടന്ന സ്ഥലത്ത് കണ്ടെത്തിയ കാര്‍ സഞ്ജിത് കൊല്ലപ്പെടുന്നതിന് ഒന്നര മാസം മുമ്പ്‌ വര്‍ക്ക് ഷോപ്പിലായിരുന്നെന്ന് ഭാര്യ

Published

|

Last Updated

പാലക്കാട് | പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിനെ വെട്ടികൊലപ്പെടുത്തിയ ശേഷം പ്രതികള്‍ രക്ഷപ്പെട്ട ആള്‍ട്ടോ 800 കാര്‍ കഞ്ചിക്കോട് നിന്ന് കണ്ടെത്തി. സുബൈറിനെ വെട്ടിക്കൊല്ലന്‍ രണ്ട് കാറുകളിലായാണ് സംഘം എത്തിയത്. അതില്‍ ഒരു കാര്‍ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് പ്രതികളെല്ലാം രണ്ടാമത്തെ കാറായ ആള്‍ട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഈ കാറാണ് ഇപ്പോള്‍ കഞ്ചിക്കോട് കണ്ടെത്തിയത്. ഈ കാറിന്റെ ആര്‍ സി ഓണറായി കെ കൃപ്രേഷ് എന്നയാളുടെ പേരാണ്‌ മോട്ടോര്‍ വാഹന വകുപ്പിന്റെ സൈറ്റിലുള്ളത്‌.

ഇവിടെ കാര്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ പല ഭാഗത്തേക്കായി കടന്നുകളഞ്ഞതായാണ് പോലീസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിരിക്കുന്നത്.

അതിനിടെ സുബൈര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നിന്നും കണ്ടെത്തിയ കാര്‍ നേരത്തെ കൊല്ലപ്പെട്ട സഞ്ജിതിന്റേത് തന്നെയാണെന്ന് ഭാര്യ അര്‍ഷിക മാധ്യമങ്ങളോട് പ്രതികരിച്ചു. സഞ്ജിത് മരിക്കുന്നതിന് ഒന്നര മാസം മുമ്പ് കാര്‍ സര്‍വീസിനായി വര്‍ക്ക് ഷോപ്പില്‍ കൊടുത്തതാണ്. സഞ്ജിത് മരിച്ച ശേഷം ഈ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ നിന്ന് വാങ്ങിയിട്ടില്ല. ഒന്നര വര്‍ഷം മുമ്പാണ് തന്റെ വിവാഹം കഴിഞ്ഞത്. കൊല്ലപ്പെട്ട സുബൈറിനെ തനിക്ക് അറിയില്ല. കാര്‍ സംബന്ധിച്ച് തനിക്ക് അറിയുന്ന വിവരങ്ങള്‍ പോലീസിന് ചോദ്യം ചെയ്യലിനിടെ കൈമാറിയിട്ടുണ്ടെന്നും അര്‍ഷിക പറഞ്ഞു.

 

 

 

Latest