Connect with us

National

ബംഗാളില്‍ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനുനേരെ കല്ലേറ്; ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു

മാള്‍ഡയിലെ കുമാര്‍ഗഞ്ച് സ്റ്റേഷന് സമീപത്ത് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിന് നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞത്.

Published

|

Last Updated

മാള്‍ഡ| പശ്ചിമബംഗാളില്‍ പുതുതായി സര്‍വീസ് ആരംഭിച്ച വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. മാള്‍ഡയിലെ കുമാര്‍ഗഞ്ച് സ്റ്റേഷന് സമീപത്ത് ഹൗറയിലേക്ക് പോകുകയായിരുന്ന ട്രെയിന് നേരെയാണ് സാമൂഹ്യ വിരുദ്ധര്‍ കല്ലെറിഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ളാഗ് ഓഫ് ചെയ്ത് നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് അക്രമം നടന്നിരിക്കുന്നത്. കല്ലേറില്‍ ട്രെയിനിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഡിസംബര്‍ 30നാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ മോദി ഹൗറയില്‍ നിന്ന് ന്യൂ ജല്‍പായ്ഗുരി ജംഗ്ഷനിലേക്കുള്ള ഇന്ത്യയുടെ ഏഴാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്തത്. ആദ്യത്തെ സര്‍വീസ് നടത്തുമ്പോഴാണ് കല്ലേറുണ്ടായത്.

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് സി 13 കോച്ചില്‍ കല്ലേറുണ്ടയതായി അറിയിച്ചത്. ഐപിഎഫ് സാംസിക്ക് കീഴിലുള്ള കുമാര്‍ഗഞ്ച് സ്റ്റേഷന്‍ കടന്നതിന് ശേഷമാണ് കോച്ചില്‍ കല്ലേറുണ്ടായത്. കല്ലേറില്‍ ഗ്ലാസ് വാതില്‍ തകര്‍ന്നു.

അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.

 

Latest