Connect with us

Kerala

മകനെ കൊന്നവരെ കാണേണ്ട, നിതിന്റെ കുടുംബം അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെത്തി; പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങി

നിതിനെ കൊന്നതാണെന്നും അവന്‍ ഒരിക്കലും ജീവനൊടുക്കില്ലെന്നും പിതാവ്

Published

|

Last Updated

കണ്ണൂര്‍|ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ കുടുംബം കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെത്തി. നിതിന്റെ പിതാവും സഹോദരി ഭര്‍ത്താവുമാണ് കോളജിലെത്തിയത്. നിതിന്‍ താമസിച്ച ഹോസ്റ്റല്‍ മുറിയും അപകട സ്ഥലവും സന്ദര്‍ശിച്ച് കോളജ് പ്രിന്‍സിപ്പലിനെ കാണാനാണ് അവര്‍ എത്തിയത്. എന്നാല്‍, കോളജിലെത്തിയ പിതാവ് വികാരാധീതനാവുകയും പ്രിന്‍സിപ്പലിനെ കാണാതെ മടങ്ങുകയും ചെയ്തു. മകനെ കൊന്നവരെ കാണേണ്ട എന്നായിരുന്നു നിതിന്റെ പിതാവിന്റെ പ്രതികരണം. നിതിനെ കൊന്നതാണെന്നും അവന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും പിതാവ് പറഞ്ഞു.

നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷന്‍ കൗണ്‍സില്‍ ആരോപിച്ചു. ഏപ്രില്‍ 28ന് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. 52 ദളിത് സംഘടനകളും സമാന ചിന്താഗതിയുള്ള രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്നാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്.

മെഡിക്കല്‍ കോളജിന്റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ ശരീരത്തില്‍ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ ഇല്ലെന്നത് മരണത്തിലെ അസ്വാഭാവികത വര്‍ധിപ്പിക്കുന്നുവെന്ന് സണ്ണി എം. കപ്പിക്കാട് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. കോളജ് അധികൃതര്‍ മരണവുമായി ബന്ധപ്പെട്ട് നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഇത് കേസ് വഴിതിരിച്ചുവിടാനാണെന്നും സമിതി ആരോപിക്കുന്നു.

 

 

 

---- facebook comment plugin here -----

Latest