Connect with us

National

കാശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഭവം: ഭീകരനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു

അക്വിബ് മുഷ്താഖ് ഭട്ടാണ് വെടിയേറ്റ് മരിച്ചത്.

Published

|

Last Updated

ശ്രീനഗര്‍| ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ കാശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു ഭീകരനെ സുരക്ഷാ സേന വെടിവെച്ചു കൊന്നു. പുല്‍വാമ ജില്ലയിലെ പദ്ഗാംപോര ഗ്രാമത്തില്‍ സൈന്യവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനിടെയാണ് ഭീകരനെ വെടിവെച്ചതെന്ന് പൊലീസ് പറഞ്ഞു. അക്വിബ് മുഷ്താഖ് ഭട്ടാണ് വെടിയേറ്റ് മരിച്ചത്.

പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ രണ്ട് ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 1.30നാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

കഴിഞ്ഞ ഞായറാഴ്ച മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്ന സഞ്ജയ് ശര്‍മ്മയെ ഭീകരര്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇയാള്‍ ബാങ്കില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

 

---- facebook comment plugin here -----

Latest