Connect with us

Kerala

വയനാട്ടില്‍ കാട്ടാന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാരിന്റെ ധനസഹായം

15 ലക്ഷം സഹായം പ്രഖ്യാപിച്ച് കര്‍ണാടക സര്‍ക്കാര്‍

Published

|

Last Updated

ബംഗളൂരു | മാനന്തവാടി പടമലയില്‍ ആന ചവിട്ടിക്കൊന്ന അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സര്‍ക്കാര്‍ 15 ലക്ഷം സഹായം പ്രഖ്യാപിച്ചു . കര്‍ണാടകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വന്ന ബേലൂര്‍ മഖ്‌നയെന്ന ആനയാണ് അജീഷിനെ  ചവിട്ടി കൊലപ്പെടുത്തിയത്.

കര്‍ണാടകയിലെ ഒരു പൗരനായി കണക്കാക്കിയാണ് അജീഷിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രെയാണ് ഈ വിവരം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്

ഫ്രെബ്രുവരി 10 നാണ് റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാന ജനവാസ മേഖലയിലിറങ്ങിയത്. വനംവകുപ്പും നാട്ടുകാരും ചേര്‍ന്ന് ആനയെ തുരത്താനുള്ള ശ്രമിക്കുന്നതിനിടെ അജീഷ് ആനയുടെ മുന്നില്‍പെടുകയായിരുന്നു. ആനയെ കണ്ട് രക്ഷപ്പെടാനായി ജോമോന്‍ എന്നയാളുടെ വീട്ടിലേക്ക് അജീഷ് ചാടിക്കയറുന്നതിനിടെ നില തെറ്റി അജീഷ് താഴെ വീഴുകയായിരുന്നു. പിന്നാലെ പാഞ്ഞെത്തിയ ആന വീട്ടിന്റെ മതിലും ഗേറ്റും പൊളിച്ച് കയറി അജീഷിനെ ചവിട്ടിയ ശേഷം കടന്ന് പോയി. തൊട്ടുപുറകെ എത്തിയ നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും അജീഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

 

Latest