Connect with us

Kerala

കളമശ്ശേരി സ്ഫോടനം: മരിച്ച 12 വയസ്സുകാരിയുടെ മൃതദേഹം സംസ്കരിച്ചു

ലിബിനയുടെ മാതാവ് സാലിയും ജേഷ്ഠ സഹോദരന്‍ പ്രവീണും ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Published

|

Last Updated

കൊച്ചി | കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ട 12 വയസുകാരി ലിബിനയുടെ മൃതദേഹം സംസ്കരിച്ചു. കൊരട്ടിയിലെ യഹോവ സാക്ഷികളുടെ സെമിത്തേരിയിലായിരുന്നു സംസ്കാരം.

ലിബിനയുടെ മാതാവ് സാലിയും ജേഷ്ഠ സഹോദരന്‍ പ്രവീണും ഇപ്പോഴും എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമാണ്. മറ്റൊരു സഹോദരന്‍ രാഹുലും പൊള്ളലേറ്റ് ചികിത്സയിലാണ്.

അഞ്ച് ദിവസം മോർച്ചറിയിൽ സൂക്ഷിച്ച ശേഷമാണ് ലിബിനയുടെ മൃതദേഹം സംസ്കരിച്ചത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർഥനാ സംഗമം നടക്കുന്നതിനിടെ കൺവെൻഷൻ സെന്ററിൽ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരാൾ സംഭവസ്ഥലത്തും രണ്ടു പേർ ചികിത്സയിൽ കഴിയുന്നതിനുമിടെയാണ് മരിച്ചത്.