Connect with us

pinarayi

വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മുഖ്യമന്ത്രി

വിധിയില്‍ എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കും

Published

|

Last Updated

തിരുവനന്തപുരം | വണ്ടിപ്പെരിയാര്‍ പോക്‌സോ കേസില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാന മെടുത്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോടതി വിധി പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. വിധിയില്‍ എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കും. സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേ സമയം, വണ്ടിപ്പെരിയാര്‍ കേസില്‍ തെളിവു ശേഖരിക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ടി ഡി സുനില്‍ കുമാര്‍ പറഞ്ഞു.

അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നു വീഴ്ചയുണ്ടായിട്ടില്ലെന്ന് 100ശതമാനം ഉറപ്പിച്ച് പറയാനാകും. അര്‍ജുന്‍ തന്നെയാണ് പ്രതിയെന്നാണ് 100 ശതമാനം നിഗമനവും. വിധിയിലെ മറ്റുകാര്യങ്ങള്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. വിധിക്കെതിരെ അപ്പീല്‍ നല്‍കും. സംഭവം നടന്ന അന്ന് രാത്രി തന്നെ ക്വാട്ടേഴ്‌സിലെത്തിയിരുന്നു. തുടര്‍ന്ന് സ്ഥലം സീല്‍ ചെയ്ത് സുരക്ഷിതമാക്കി.

പിറ്റേ ദിവസം രാവിലെ എത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കുകയായിരുന്നു. വിരല്‍ അടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധനും ഫോട്ടോഗ്രാഫറും ഒപ്പം ഉണ്ടായിരുന്നുവെന്നും ടി ഡി സുനില്‍കുമാര്‍ പറഞ്ഞു. കേസിലെ തുടര്‍നടപടികള്‍ തീരുമാനിക്കുന്നതിനായി പ്രൊസിക്യൂട്ടറുമായി അന്വേഷണ ഉദ്യോഗസ്ഥനായ ടി ഡി സുനില്‍കുമാര്‍ കൂടിക്കാഴ്ച നടത്തി.

 

Latest