Connect with us

International

'ഞാന്‍ കരുതുന്നത് അത് അവസാനിച്ചുവെന്നാണ് ' ; ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ സമയം പാഴാക്കലെന്ന് ട്രംപ്

ബന്ദര്‍ അബ്ബാസ്, സിരിക് എന്നീ തുറമുഖ നഗരങ്ങളിലെയും ഖേഷ്ം ദ്വീപിലെയും ഇറാനിയന്‍ ആസ്തികള്‍ക്ക് നേരെ അമേരിക്ക വന്‍തോതില്‍ വ്യോമാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പരാമര്‍ശം

Published

|

Last Updated

അങ്കാറ |  ഇറാനുമായുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ ‘അവസാനിച്ചു’ എന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് . എന്നാല്‍ ചര്‍ച്ചകള്‍ തുടരാന്‍ അനുവദിക്കുമെന്നും ട്രംപ് വ്യക്തമാക്കി. ഹോര്‍മുസ് കടലിടുക്കിലെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ബന്ദര്‍ അബ്ബാസ്, സിരിക് എന്നീ തുറമുഖ നഗരങ്ങളിലെയും ഖേഷ്ം ദ്വീപിലെയും ഇറാനിയന്‍ ആസ്തികള്‍ക്ക് നേരെ അമേരിക്ക വന്‍തോതില്‍ വ്യോമാക്രമണം നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്രംപിന്റെ ഈ പരാമര്‍ശം
ഇറാനിയന്‍ എണ്ണ വില്‍ക്കാന്‍ അനുമതി നല്‍കുന്ന ലൈസന്‍സും വാഷിംഗ്ടണ്‍ റദ്ദാക്കിയിട്ടുണ്ട്.

ബഹ്റൈനിലും കുവൈറ്റിലും ആക്രമണം നടത്തിക്കൊണ്ടാണ് ടെഹ്റാന്‍ ഇതിന് തിരിച്ചടി നല്‍കിയത്. ഇതോടെ യുദ്ധം അവസാനിപ്പിക്കാനുള്ള താല്‍ക്കാലിക കരാര്‍ തത്വത്തില്‍ ഇല്ലാതാകുകയാണ്.

‘എന്നെ സംബന്ധിച്ചിടത്തോളം ഇത് അവസാനിച്ചുവെന്നാണ് ഞാന്‍ കരുതുന്നത്. ഇനി അവരുമായി ഇടപഴകാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, അവരുമായി ഇടപഴകുന്നത് വെറും സമയനഷ്ടമാണ് –
്ട്രംപ് പറഞ്ഞു.അവര്‍ വെറും നികൃഷ്ടരാണ്. അവര്‍ രോഗബാധിതരായ മനുഷ്യരാണ്. രോഗബാധിതരായ ആളുകളാണ് അവരെ നയിക്കുന്നത്. അവര്‍ ക്രൂരരും അക്രമാസക്തരുമാണ്. അവരുടെ പക്കല്‍ ആണവായുധം ഉണ്ടെങ്കില്‍ അവര്‍ അത് പ്രയോഗിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇത് കഴിഞ്ഞുവെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കിയിലെ അങ്കാറയില്‍ നടക്കുന്ന ദ്വിദിന നാറ്റോ ഉച്ചകോടിയുടെ ഭാഗമായി സംസാരിക്കവെയാണ് ട്രംപ് ഈ പരാമര്‍ശം നടത്തിയത്. ഹോര്‍മുസ് കടലിടുക്കിലെ ടാങ്കറുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് തിരിച്ചടിയായി ഇറാനെ ആക്രമിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ഇത്.

ഇറാനുമായി യുഎസ് പ്രതിനിധികള്‍ക്ക് ചര്‍ച്ചകള്‍ തുടരാമെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു, എന്നാല്‍ അതിന്റെ ഫലത്തില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ‘അവര്‍ക്ക് സംസാരിക്കാം, പക്ഷേ അവര്‍ സമയം കളയുകയാണെന്നാണ് ഞാന്‍ കരുതുന്നത്’- ട്രംപ് പറഞ്ഞു.

 

ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്ക് മേഖലയിലെ ഇറാനിയന്‍ സൈനിക സന്നാഹങ്ങള്‍ക്ക് നേരെ യുഎസ് നടത്തിയ വ്യോമാക്രമണം, പത്ത് ദിവസം മുമ്പ് നടന്ന ആക്രമണങ്ങളേക്കാള്‍ നാലോ അഞ്ചോ മടങ്ങ് വലുതും ശക്തവുമാണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഏപ്രിലിലെ വെടിനിര്‍ത്തലിന് ശേഷം ഇറാനെതിരെ യുഎസ് നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമാണിതെന്നും ഇത് ടെഹ്റാനെയും വാഷിംഗ്ടണിനെയും പുതിയൊരു പ്രതികാര നടപടികളിലേക്ക് തള്ളിവിടാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

 

ഖമേനിയുടെ സംസ്‌കാരത്തിന് ശേഷം അന്തിമ കരാറിലെത്താനുള്ള ചര്‍ച്ചകള്‍ ആരംഭിക്കേണ്ടതായിരുന്നു. കടലിടുക്ക് പൂര്‍ണ്ണമായും തുറക്കുന്നതും ടെഹ്‌റാന്റെ വിവാദ ആണവ പദ്ധതി പിന്‍വലിക്കുന്നതും ഉള്‍പ്പെടെയുള്ള ഏറ്റവും ദുഷ്‌കരമായ കാര്യങ്ങളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ പുതിയ ആക്രമണങ്ങളോടെ ഇതെല്ലാം ചോദ്യചിഹ്നങ്ങളാവുകയാണ്. എങ്കിലും ഇരു രാജ്യങ്ങളും ചര്‍ച്ചകളില്‍ നിന്ന് പിന്മാറുമെന്ന

Content Highlights: US President Donald Trump stated that the temporary ceasefire with Iran is over following massive US airstrikes. The strikes targeted Iranian assets in Bandar Abbas, Sirik, and Qeshm Island after attacks on ships in the Hormuz Strait. Trump expressed doubt about future diplomatic talks

 

---- facebook comment plugin here -----

Latest