Kerala
കൊച്ചി തീരത്ത് മുങ്ങിയ കപ്പലിലെ കണ്ടെയ്നറുകളിലെ വസ്തുക്കളുടെ വിവരങ്ങൾ പുറത്ത് വിട്ടു
കപ്പലിലുണ്ടായിരുന്ന ആകെ കണ്ടെയ്‌നറുകളിൽ ഭൂരിഭാഗവും രാസവസ്തുക്കളും കാർഷിക ഉൽപ്പന്നങ്ങളും

തിരുവനന്തപുരം | കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിലെ കണ്ടെയ്‌നറുകളിലുണ്ടായിരുന്ന വസ്തുക്കളുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാർ പുറത്ത് വിട്ടു. കപ്പലിലുണ്ടായിരുന്ന ആകെ കണ്ടെയ്‌നറുകളിൽ ഭൂരിഭാഗവും രാസവസ്തുക്കളും കാർഷിക ഉൽപ്പന്നങ്ങളുമായിരുന്നു.
13 കണ്ടെയ്‌നറുകളിൽ കാൽസ്യം കാർബൈഡാണ് ഉണ്ടായിരുന്നത്. ഈ രാസവസ്തു വെള്ളവുമായി ചേരുമ്പോൾ എളുപ്പത്തിൽ തീപിടിക്കുന്ന അസറ്റലിൻ വാതകമായി മാറും. ഇതിൽ 8 കണ്ടെയ്‌നറുകൾ കപ്പലിന്റെ അകത്തെ അറയിലും ബാക്കിയുള്ളവ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്.
‘ക്യാഷ്’ എന്ന് രേഖപ്പെടുത്തിയ 4 കണ്ടെയ്‌നറുകളിൽ കശുവണ്ടിയാണ് ഉണ്ടായിരുന്നത്. 46 കണ്ടെയ്‌നറുകളിൽ തേങ്ങയും കശുവണ്ടിയും ഇടകലർത്തിയിരുന്നു. 87 കണ്ടെയ്‌നറുകളിൽ തടിയാണ് ഉണ്ടായിരുന്നത്.
ഈ വിവരങ്ങൾ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും ഭാവിയിലെ സുരക്ഷാ നടപടികൾക്കും നിർണായകമാകും.