Connect with us

nia

ഖലിസ്ഥാന്‍ ഭീകരരുടെ സാമ്പത്തിക നിക്ഷേപത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

കാനഡക്കു പുറമെ അമേരിക്ക, ബ്രിട്ടണ്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു കടന്ന ഖാലിസ്ഥാന്‍ ഭീകരുടെ പട്ടികയും എന്‍ ഐ എ തയ്യാറാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | കാനഡയില്‍ കഴിയുന്ന ഖലിസ്ഥാന്‍ ഭീകരരുടെ പട്ടിക തയ്യാറാക്കി എന്‍ ഐ എ. തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ എന്‍ ഐ എ ശേഖരിച്ചു. ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യ – കാനഡ പോര് മുറുകുന്നതിനിടെയാണ് ഭീകരര്‍ക്കെതിരെ എന്‍ ഐ എ നീക്കം കടുപ്പിക്കുന്നത്.

കാനഡക്കു പുറമെ അമേരിക്ക, ബ്രിട്ടണ്‍, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലേക്കു കടന്ന ഖാലിസ്ഥാന്‍ ഭീകരുടെ പട്ടികയാണ് എന്‍ ഐ എ തയ്യാറാക്കുന്നത്. 19 പേരുടെ വിവരങ്ങള്‍ ഇതിനോടകം ശേഖരിച്ചു കഴിഞ്ഞു. ആഢംബര നൗകകളില്‍ മുതല്‍ സിനിമകളില്‍ വരെ ഭീകരര്‍ കാനഡയില്‍ സാമ്പത്തിക നിക്ഷേപം നടത്തിയിട്ടുണ്ടെന്ന വിവരം എന്‍ ഐ എക്ക് കിട്ടിയിട്ടുണ്ട്. തായ്‌ലന്‍ഡിലെ ക്ലബുകളിലും ബാറുകളിലും ഇവര്‍ക്ക് നിക്ഷേപമുണ്ട്. വിവരങ്ങള്‍ അതാത് രാജ്യങ്ങള്‍ക്ക് കൈമാറിയെങ്കിലും പ്രതികരണമില്ലെന്നാണ് എന്‍ ഐ എ സൂചിപ്പിക്കുന്നത്.

നിജ്ജറിന്റെ കൊലപാതകത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ ഉണ്ടെന്ന് അവകാശപ്പെട്ട കാനഡ ഇനിയും തെളിവ് കൈമാറിയിട്ടില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. ഖലിസ്ഥാന്‍ തീവ്രവാദത്തോട് കടുത്ത നിലപാടെന്ന തീരുമാനത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് എന്‍ ഐ എ നടപടികള്‍ക്കു വേഗം കൂട്ടുന്നത്. ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ സ്വത്ത് കണ്ടുകെട്ടാനുള്ള നീക്കം ശക്തമാക്കി. സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവന്‍ ഗുര്‍പന്ത് വന്ത് സിംഗിന്റെ വീടും വസ്തുവകകളും കണ്ടുകെട്ടിക്കഴിഞ്ഞു. സ്വത്ത് കണ്ടുകെട്ടല്‍ നടപടികളുമായി മുന്നോട്ടു പോകാന്‍ എന്‍ ഐ എ തീരുമാനിച്ചിട്ടുണ്ട്.

 

 

Latest