Connect with us

Kerala

ആനയുടെ ആക്രമണത്തിൽ മരിച്ച അജിയുടെ മൃതദേഹം സംസ്കരിച്ചു

പടമല സെന്റ് അൽഫോൻസാ പള്ളിയിലായിരുന്നു സംസ്കാരം.

Published

|

Last Updated

മാനന്തവാടി | പടമലയിൽ ആനയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായ ഗൃഹനാഥൻ അജീഷിന്റെ മൃതദേഹം വൻജനാവലിയുടെ സാന്നിധ്യത്തിൽ സംസ്കരിച്ചു. പടമല സെന്റ് അൽഫോൻസാ പള്ളിയിലായിരുന്നു സംസ്കാരം.

മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം സംസ്കാര കർമങ്ങൾക്ക് കാർമികത്വം നിർവഹിച്ചു. അജിയുടെ മരണം അധികാരിളുടെ കണ്ണ് തുറപ്പിക്കണമെന്നും അപകടമുണ്ടായിട്ട് ഇടപെടുന്ന സർക്കാരിനെ അല്ല, അപകടമുണ്ടാകാതെ നോക്കുന്ന സർക്കാരിനെയാണ് തങ്ങൾക്കിഷ്ടമെന്നും ബിഷപ്പ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് പയ്യമ്പള്ളി പടമലയില്‍ വീട്ടുവളപ്പിലേക്ക് ഓടിക്കയറിയ കൊമ്പന്റെ ആക്രമണത്തിൽ അജി കൊല്ലപ്പെട്ടത്. വീടിന്റെ ഗേറ്റ് തകർത്താണ് ആന വീട്ടുവളപ്പിൽ പ്രവേശിച്ചത്. അജിയുടെ ജീവനെടുത്ത ആനയെ മയക്കുവെടിവെച്ച് പിടികൂടാൻ ഉത്തരവിറങ്ങിയെങ്കിലും ആനയെ ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.