Connect with us

Kerala

വിദ്യാര്‍ഥിനിയെ രാത്രി പിന്തുടര്‍ന്ന് കയറിപ്പിടിച്ച ബിഹാര്‍ സ്വദേശി പിടിയില്‍

പെരുമണ്ണ ചാമാടത്ത് റോഡില്‍ വച്ചാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ഇയാള്‍ കടന്നു പിടിച്ചത്

Published

|

Last Updated

കോഴിക്കോട് | കോളജില്‍ നിന്നുവരികയായിരുന്ന വിദ്യാര്‍ഥിനിയെ രാത്രി പിന്തുടരുകയും ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് കയറിപ്പിടിക്കുകയും ചെയ്ത ബിഹാര്‍ സ്വദേശി പിടിയില്‍. കഹാരിയ ജില്ലക്കാരനായ സഞ്ജയ് പാസ്വാന്‍ (30) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

ബസ് ഇറങ്ങി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന പെണ്‍കുട്ടിയെ പെരുമണ്ണ ചാമാടത്ത് റോഡില്‍ വച്ചാണ് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ ഇയാള്‍ കടന്നു പിടിച്ചത്. അജ്ഞാതന്‍ വിദ്യാര്‍ഥിനിയെ പിന്തുടര്‍ന്ന് ആള്‍താമസമില്ലാത്ത സ്ഥലത്ത് എത്തിയപ്പോള്‍ കടന്നു പിടിച്ചത് നാടിനെ നടുക്കിയിരുന്നു.

ഇയാള്‍ വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച് കവിളില്‍ അമര്‍ത്തുകയും വായ പൊത്തിപ്പിടിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ ഫറോക് പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളിയാണെന്നു വ്യക്തമായതോടെ പെരുമണ്ണയിലെയും പരിസര പ്രദേശങ്ങളിലെയും ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ നിരീക്ഷിച്ചാണ് പ്രതിയെ പിടികൂടിയത്.

ആറ് വര്‍ഷമായി ഇയാള്‍ പെരുമണ്ണയിലെ വിവിധ ഇടങ്ങളില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ എ എം സിദ്ധീഖ്, പന്തീരാങ്കാവ് ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

 

---- facebook comment plugin here -----

Latest