Connect with us

Kerala

അഭിമന്യൂ കൊലപാതകം: മുഖ്യപ്രതി കീഴടങ്ങി

Published

|

Last Updated

ആലപ്പുഴ | വള്ളിക്കുന്നത്ത് ക്ഷേത്രോത്സവത്തിനിടെയുണ്ടായ തര്‍ക്കത്തില്‍ 15 വയസുകാരനായ അഭിമന്യൂവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി സജയ് ദത്ത് കീഴടങ്ങി. ആര്‍ എസ് എസ് പ്രവര്‍ത്തകനായ സജയ് ദത്ത് പാലാരിവട്ടം പോലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. താന്‍ അഭിമന്യൂ കൊലക്കേസിലെ പ്രതിയാണെന്ന് പറഞ്ഞ് രാവിലെയാണ് സജയ് പോലീസിന് മുമ്പാകെ കീഴടങ്ങിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സജയ് ദത്തിനെ ചോദ്യം ചെയ്യല്‍ ഉടന്‍ ആരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.

കേസില്‍ സജയ് ദത്തിനെകൂടാതെ മറ്റ് നാല് പ്രതികള്‍കൂടിയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരേയും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തില്‍ പങ്കില്ലെന്നാണ് ബി ജെ പിയും ആര്‍ എസ് എസും പറയുന്നത്. എന്നാല്‍ സജയ് ദത്ത് ആര്‍ എസ് എസ് ശാഖയില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദര്‍ശിന്റേയും മൊഴി നിര്‍ണായകമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ട് തവണ സജയ്യുടെ നേതൃത്വത്തിലുള്ള ആര്‍ സ് എസ്, ബി ജെ പി പ്രവര്‍ത്തകര്‍ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛന്‍ അമ്പിളി കുമാര്‍ വെളിപ്പെടുത്തിയിരുന്നു.