Connect with us

Ongoing News

അഡ്‌ലൈഡിലെ തോല്‍വിക്ക് മെല്‍ബണില്‍ കണക്ക് തീര്‍ത്തു

Published

|

Last Updated

മെല്‍ബണ്‍ |  അഡ്ലെയ്ഡിലെ നാണംകെട്ട തോല്‍വിക്ക് മെല്‍ബണില്‍ തിരിച്ചടി നല്‍കി ടീം ഇന്ത്യ. രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആതിഥേയരായ ആസ്‌ത്രേലിക്ക് മേല്‍ ഇന്ത്യ നേടിയത് എട്ട് വിക്കറ്റിന്റെ ഉജ്ജ്വല ജയം. ഇതോടെ നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓരോ വിജയം നേടി ഇരു ടീമും ഒപ്പമെത്തി.

രണ്ടാം ഇന്നിംഗ്‌സില്‍ 200 റണ്‍സിന് ഓസീസിനെ എറിഞ്ഞിട്ട ഇവരുടെ ലീഡ് സ്‌കോറായ 70 റണ്‍സ് 15.5 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
മായങ്ക് അഗര്‍വാള്‍ (അഞ്ച് ), ചേതേശ്വര്‍ പൂജാര (മൂന്ന് ) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സിലെ മികവ് തുടര്‍ന്ന ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ നിന്ന് 35 റണ്‍സോടെയും ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ 40 പന്തില്‍ നിന്ന് 27 റണ്‍സോടെയും പുറത്താകാതെ നിന്നു.നേരത്തെ ആറിന് 133 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് അവസാന നാല് വിക്കറ്റില്‍ 67 റണ്‍സ് കൂട്ടിച്ചേര്‍ത്ത് പുറത്താകുകയായിരുന്നു.

നേരത്തെ ആറു വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയയെ 67 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ ഇന്ത്യന്‍ ബൗളര്‍മാര്‍ അനുവദിച്ചുള്ളൂ. 22 റണ്‍സെടുത്ത കമ്മിന്‍സ്, 45 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് നാലാം ഓസീസിനെ 200ല്‍ എത്തിച്ചത്. ഗ്രീനാണ് ടോപ്‌സ്‌കോറര്‍. ഇന്ത്യക്കായി മുഹമ്മദ് സിറാജ് മൂന്ന്, അശ്വിന്‍, ബുംറ, ജഡേജ എന്നിവര്‍ രണ്ടു വിക്കറ്റഅ വീതവും വീഴ്ത്തി.

Latest