Connect with us

Kerala

യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

Published

|

Last Updated

മല്ലപ്പള്ളി |  പെരുമ്പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിച്ചിരന്ന യുവതിയോട് അടുപ്പം കാണിച്ച് ഒപ്പംകൂട്ടി ബലാത്സംഗം ചെയ്ത ശേഷം മുങ്ങിയ പ്രതി ഒരു വര്‍ഷത്തിനുശേഷം പിടിയില്‍. പത്തനംതിട്ട
സൈബര്‍സെല്ലിന്റെ സഹായത്തോടെയാണ് തമിഴ്നാട്ടില്‍നിന്നും കോട്ടയം വൈക്കം ടി വി പുരം ഉമക്കരി കോളനിയില്‍ വിനോദ് (45) നെ അറസ്റ്റ് ചെയ്തത്.

സംസ്ഥാനം വിട്ട പ്രതി തമിഴ്നാട്ടില്‍ ഉണ്ടെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരുവല്ല ഡിവൈഎസ്പി ടി രാജപ്പന്‍ പ്രതിയെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് എ എസ് ഐമാരായ ടി ഡി ഹരികുമാര്‍, കെ എന്‍ അനില്‍, സി പി ഒ മാരായ പ്യാരിലാല്‍, മനോജ് കുമാര്‍, ജയ്സണ്‍ സാമുവല്‍ എന്നിവരടങ്ങിയ സംഘം പ്രതിയെ പിടികൂടുകയായിരുന്നു. 25നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പ്രണയം നടിച്ച് വശീകരിച്ച് അവരില്‍ നിന്നും പണവും മറ്റും ഭീഷണിപ്പെടുത്തി അപഹരിച്ച മുങ്ങുന്ന പതിവാണ് പ്രതിക്ക്. മറ്റൊരു സ്ത്രീയുമായി തമിഴ്നാട്ടില്‍ കഴിഞ്ഞു വരവേയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെരുമ്പെട്ടി എസ്.എച്ച്.ഒ, വിപിന്‍ ഗോപിനാഥ്, എസ് സി പി ഒ, അന്‍സിം പി എച്ച്, സിപിഒ ജോണ്‍സി സമുവല്‍ എന്നിവരുടെ സംഘമാണ് കേസ് അന്വേഷിച്ചത്.