Connect with us

Kerala

കിഫ്ബിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നു; ഒത്താശ ചെയ്യുന്നത് കോണ്‍ഗ്രസും ബിജെപിയും: മന്ത്രി തോമസ് ഐസക്

Published

|

Last Updated

തിരുവനന്തപുരം |  കോണ്‍ഗ്രസിന്റേയും ബിജെപിയുടേയും ഒത്താശയോടെ കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിന്റെ ഭാഗമാണ് ഹൈക്കോടതിയിലെ മൂന്നാമത്തെ കേസ്. സി ആന്‍ഡ് ജിയെ കേരളത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ തുരങ്കം വെക്കാന്‍ ഉപയോഗിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.

ബിജെപിക്കാരന്‍ നല്‍കിയ കേസിന്റെ വക്കാലത്ത് കെപിസിസി സെക്രട്ടറി മാത്യു കുഴല്‍നാടനാണെന്നും തോമസ് ഐസക്ക് പറഞ്ഞു. വായ്പയെടുക്കല്‍ ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണോയെന്നതിന് പ്രതിപക്ഷ നേതാവ് ഉത്തരം പറയണം.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നിര്‍മ്മാണ പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കാനുള്ള കേന്ദ്ര ശ്രമത്തിന് പ്രതിപക്ഷ നേതാവിന്റെ പിന്തുണയുണ്ട്. സിആന്റ് എജിയുടെ ഓഫിസും പ്രതിപക്ഷ നേതാവിന്റെ ഓഫിസിലുള്ളവരും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും പറഞ്ഞു. സി ആന്റ് എജിക്ക് അയക്കുന്ന കത്തുകള്‍ ചോരുന്നുവെന്നും മന്ത്രി ആരോപിച്ചു.