Connect with us

Kerala

ഉന്നാവ് പെണ്‍കുട്ടിയെ ഇല്ലാതാക്കന്‍ ശ്രമിച്ച ബി ജെ പി എം എല്‍ എയുടെ സഹോദരന് ദുരൂഹ മരണം

Published

|

Last Updated

ലഖ്‌നൗ: ഉന്നാവോ ലൈംഗികാക്രമണക്കേസില്‍ പ്രതിയായ മുന്‍ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗാറിന്റെ സഹോദരന്‍ മനോജ് ദുരൂഹസാഹചര്യത്തില്‍ മരിച്ചു. ദല്‍ഹിയിലെ ആശുപത്രിയില്‍ ഇന്നലെയായിരുന്നു മരണം. ഉന്നാവോ കേസിലെ പരാതിക്കാരിയെയും ബന്ധുക്കളെയും ട്രക്ക് ഇടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് മനോജ്.

മരണം സംബന്ധിച്ച് വിത്യസ്ത മൊഴികളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഹൃദയാഘാതം മൂലമാണെന്ന് ബന്ധുക്കളിലൊരാള്‍ പറയുമ്പോള്‍, മയക്കുമരുന്ന് അധികമായി ഉപയോഗിച്ചതാണു കാരണമെന്ന് കുല്‍ദീപിന്റെ സുഹൃത്ത് പറയുന്നു. പൊലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയത് ഇപ്പോഴും പുറത്തുവിട്ടിട്ടില്ല.

ഈ വര്‍ഷം ജൂണിലാണ് പെണ്‍കുട്ടിയും ബന്ധുക്കളും അഭിഭാഷകനും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ബന്ധുക്കള്‍ രണ്ടുപേര്‍ മരിക്കുകയും പെണ്‍കുട്ടിക്കും അഭിഭാഷകനും ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

മനോജാണ് അപകടത്തിനു പിന്നിലെന്ന് പെണ്‍കുട്ടി ആരോപിച്ചു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്നെയും തന്റെ കുടുംബത്തെയും കൊല്ലുമെന്ന് മനോജ് ഭീഷണിപ്പെടുത്തിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

 

Latest