Connect with us

Kerala

മതിലകത്തെ വിജിത്ത് വധം: മുഖ്യപ്രതി ഒഡീഷയില്‍നിന്നും അറസ്റ്റിലായി

Published

|

Last Updated

തൃശ്ശൂര്‍: മതിലകം കട്ടന്‍ ബസാറിലെ വിജിത്ത് കൊല്ലപ്പെട്ട കേസില്‍ മുഖ്യ പ്രതി അറസ്റ്റിലായി. ഒഡീഷ ഗംഗാപൂര്‍ സ്വദേശി ടൊഫാന്‍ മല്ലിക്ക് ആണ് അറസ്റ്റിലായത്. മറ്റ് മൂന്നു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.
കഴിഞ്ഞ മാസം 26 നാണ് കേസിന് ആസ്പദമായ സംഭവം. ഇതര സംസ്ഥാന തൊഴിലാളികളായ ടൊഫാന്‍,നബ്ബ,സുശാന്ത് എന്നിവര്‍ താമസിച്ചിരുന്ന കട്ടന്‍ബസാരിലെ മുറിയില്‍ വിജിത്ത് എത്തിയിരുന്നു.

പണത്തിന്റെ പേരിലുണ്ടായ തര്‍ക്കം അടിപിടിയിലെത്തുകയും പ്രതികള്‍ വിജിത്തിനെ കൂട്ടം കൂടി ആക്രമിക്കുകയായിരുന്നു. വിജിത്തിനെ കത്തികൊണ്ട് കുത്തിയും തലയ്ക്ക് അടിച്ചും കൊലപ്പെടുത്തിയ ശേഷം ശരീരം ചുരുട്ടിക്കൂട്ടി പുതപ്പില്‍ കെട്ടിപ്പൊതിഞ്ഞുവച്ചു. മറ്റ് രണ്ടുപേരുടെ കൂടി സഹായത്തോടെ മൃതദേഹം വലിച്ചെറിയുകയായിരുന്നു. തുടര്‍ന്ന് നാലുപേരും ഒഡീഷയിലേക്ക് മുങ്ങി.ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ചേരി എന്നറിയപ്പെടുന്ന ഒഡീഷയിലെ സല്യാസാഹിയില്‍ നിന്നാണ് ടൊഫാന്‍ മല്ലിക്ക് അറസ്റ്റിലായത്.