Connect with us

Kerala

വീട്ടമ്മയുടെ മരണം കൊലപാതകം: മകന്റെ സുഹൃത്തായ പത്തൊന്‍പതുകാരന്‍ പിടിയില്‍

Published

|

Last Updated

ആലപ്പുഴ: കറ്റാനം കണ്ണനാംകുഴിയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസിയും വീട്ടമ്മയുടെ മകന്റെ സുഹൃത്തുമായ പത്തൊന്‍പതുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുത്തന്‍ വീട്ടില്‍ ജെറിന്‍ രാജുവാണ് പിടിയിലായത്. മാങ്കൂട്ടത്തില്‍ വടക്കതില്‍ സുധാകരന്റെ ഭാര്യ തുളസി (52)യേയാണ് കൊന്ന് ജനലില്‍ കെട്ടി തൂക്കിയ നിലയില്‍ കണ്ടെത്തിയത്.

മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിനായി ജെറിന്‍ തുളസിയുടെ വീട്ടില്‍ നിന്ന് പണം മോഷ്ടിക്കാന്‍ ശ്രമിച്ചു. ഇത് തടയാന്‍ ഒരുങ്ങിയപ്പോള്‍ തുളസിയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കൊലക്ക് ശേഷം തുളസിയെ ജനാലയില്‍ കെട്ടി തൂക്കി. തെളിവ് നശിപ്പിക്കാന്‍ വീടിനു ചുറ്റും മുളക് പൊടി വിതറിയതിന് ശേഷമാണ് ജെറിന്‍ രക്ഷപ്പെട്ടത്.

ഇയാള്‍ നേരത്തെ കഞ്ചാവ് കേസില്‍ പ്രതിയാണെന്ന് പോലീസ് പറയുന്നു.