Connect with us

National

12 വര്‍ഷം മുമ്പത്തെ കൊലപാതകം: എസ് പി എം എല്‍ എ അറസ്റ്റില്‍

Published

|

Last Updated

ലക്‌നോ: പന്ത്രണ്ട് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസില്‍ സമാജ് വാദി പാര്‍ട്ടി എം എല്‍ എക്ക് ജീവപര്യന്തം തടവ്. ഉത്തര്‍ പ്രദേശിലെ മോഹബ ജില്ലയിലെ ചര്‍ക്കാരി മണ്ഡലത്തിലെ എം എല്‍ എ കപ്ത്താന്‍ സിംഗ് രാജപുതിനാണ് പത്രണ്ട് വര്‍ഷം മുമ്പ് നടന്ന മംഗള്‍ സിംഗിന്റെ കൊലപാതകവുമായി ബന്ധ്‌പ്പെട്ട് പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കൊള്ള സംഘത്തലവന്‍ കൃഷ്ണജി ഡ്യൂബെ കൊല്ലപ്പെട്ട കേസുള്‍പ്പെടെ ആറോളം ക്രിമിനല്‍ കേസുകള്‍ ഇയാളുടെ പേരില്‍ ഇപ്പോഴുമുള്ളതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. 1997ലാണ് ഇയാളെ ക്രിമിനല്‍ കേസില്‍ ആദ്യമായി പിടിച്ചത്. ഇയാളുടെ നിയമസഭാംഗത്വത്തിന് അയോഗ്യത കല്‍പ്പിക്കുന്നത് സംബന്ധിച്ച തീരുമാനം പറയേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഗവര്‍ണര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു സംബന്ധിച്ച തീരുമാനം അറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്.