Connect with us

National

ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു; ദുര്‍ഗന്ധം വമിച്ച് അയല്‍വാസികള്‍ എത്തിയപ്പോള്‍ പറഞ്ഞത് ഇറച്ചി വേവിക്കുകയാണെന്ന്

കൃത്യം നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഇവരുടെ ഒന്നര വയസ്സ് പ്രായമായ കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. കുഞ്ഞിന് പാല് കൊടുത്ത ശേഷമാണ് കാഞ്ചന്‍ മുറിയിലേക്ക് വന്നത്.

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ ഭര്‍ത്താവ് ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് പറഞ്ഞത് താന്‍ ഇറച്ചി വേവിക്കുകയാണെന്ന്. സംശയം തോന്നി അയല്‍ വാസികള്‍ വീട്ടില്‍ കയറി പരിശോധിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.

അസന്‍സോളിലെ ജമൂറിയയിലെ നിഘ ഏരിയയില്‍ താമസിക്കുന്ന കാഞ്ചന്‍ നോനിയ ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് അസന്‍സോള്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ പരിധിയിലെ ധെമോമെന്‍ കോളിയറിയില്‍ താമസിക്കുന്ന സുധീര്‍ നോണിയാണ് ഇവരെ തീകൊളുത്തിക്കൊന്നത്. 2015ലാണ് ഇരുവരും വിവാഹിതരായത്.

വ്യാഴാഴ്ച സുധീറിന്റെ വീട്ടില്‍ എന്തോ കത്തുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടു. പുകയും ദുര്‍ഗന്ധവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ വീട്ടിലെത്തി അന്വേഷിച്ചു. എന്നല്‍ താന്‍ ഇറച്ചി വേവിക്കുകയാണെന്നാണ് സുധീര്‍ പറഞ്ഞത്. ഇത് വിശ്വസിക്കാനാകാതെ അയല്‍വാസികള്‍ വീടിനുള്ളില്‍ കയറിയപ്പോള്‍ കാഞ്ചന്‍ കത്തിയമരുന്നതാണ് കണ്ടത്. കാഞ്ചനെ ചുട്ടുകൊല്ലുന്ന ദൃശ്യം ചിലര്‍ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

കൃത്യം നടക്കുമ്പോള്‍ തൊട്ടടുത്ത മുറിയില്‍ ഇവരുടെ ഒന്നര വയസ്സ് പ്രായമായ കുട്ടി ഉറങ്ങിക്കിടക്കുകയായിരുന്നു. കുഞ്ഞിന് പാല് കൊടുത്ത ശേഷമാണ് കാഞ്ചന്‍ മുറിയിലേക്ക് വന്നത്. തുടര്‍ന്ന് ഇരുവുരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും കാഞ്ചനയെ സുധീര്‍ തീകൊളുത്തുകയുമായിരുന്നു. സ്ത്രീധനത്തിനുവേണ്ടിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് കാഞ്ചനയുടെ ബന്ധുക്കള്‍ പറയുന്നു.

സംഭവത്തില്‍ നാല് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തതായി ഡിസിപി ഡോ. കുല്‍ദീപ് എസ്എസ് പറഞ്ഞു. സുധീറിന് പുറമെ ഭര്‍തൃപിതാവ് ഗുലാബ് നോനിയ, ഭര്‍തൃമാതാവ് മൈന ദേവി, മരുമകന്‍ അര്‍ജുന്‍ നോനിയ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

 

Latest