Connect with us

International

പാക് അധീന കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച നാട്ടുകാര്‍ക്ക് നേരെ വെടിവെപ്പ്; 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 20 പേര്‍

പാക് സേനയുടെ വെടിയേറ്റ് ഇതുവരെ 80 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്

Published

|

Last Updated

ന്യൂഡല്‍ഹി |  പാക് അധീന കശ്മീരില്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണവുമായി രംഗത്തെത്തിയ നാട്ടുകാര്‍ക്ക് നേരെ പാകിസ്ഥാന്‍ സുരക്ഷാ സേന നടത്തിയ വെടിവയ്പ്പില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കുറഞ്ഞത് 20 കശ്മീരികള്‍ കൊല്ലപ്പെടുകയും 50 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി കോര്‍ കമ്മിറ്റി അംഗവും വക്താവുമായ ഉമര്‍ നസീര്‍ കശ്മീരിയുടെ സഹോദരന്‍ ഉസ്മാന്‍ നസീര്‍ ഉള്‍പ്പെടെ 20 പേരെ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പറയുന്നു.ജൂണ്‍ 5ന് ജീഗയില്‍ പ്രക്ഷോഭം ആരംഭിച്ചതുമുതല്‍ പാക് സേനയുടെ വെടിയേറ്റ് ഇതുവരെ 80 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്

ഈ പ്രദേശത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന അവാമി ആക്ഷന്‍ കമ്മിറ്റി അംഗങ്ങളെയാണ് പാക് സുരക്ഷാ സേന പ്രധാനമായും ലക്ഷ്യമിട്ടിരിക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രക്രിയ തിങ്കളാഴ്ച ആരംഭിച്ചതോടെ, ജീഗയിലേക്ക് 14,000-ത്തിലധികം സായുധ സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പാകിസ്ഥാന്‍ അയച്ചിരിക്കുന്നത്. പലയിടത്തും സ്‌നിപ്പര്‍മാരെ വിന്യേച്ചിട്ടുണ്ട്. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സുരക്ഷാ സേന വെടിയുണ്ടകളും ദൂരപരിധിയുള്ള കണ്ണീര്‍ വാതക ഷെല്ലുകളും ഉപയോഗിക്കുന്നതായി ആരോപണമുണ്ട്.

പ്രദേശത്തെ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ സുരക്ഷാ സേനയ്ക്ക് ഉത്തരവ് നല്‍കിയിരുന്നതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് പറയുന്നു.

ജീഗ ജനതയ്ക്ക് നേരെ ക്രൂരമായ ബലപ്രയോഗം നടത്തുന്നതിന് പുറമെ, ഭരണകൂടം ഈ പ്രദേശത്തെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്തെ പല ഭാഗങ്ങളിലും വൈദ്യുതി, ജലവിതരണവും വിച്ഛേദിക്കപ്പെട്ടിരിക്കുന്നു.

ജീഗയിലെ 45 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഓഗസ്റ്റ് 10 വരെ മൂന്ന് ഘട്ടങ്ങളിലായി നടക്കുക.ജീഗയിലെ നിയമസഭയില്‍ ആകെ 53 സീറ്റുകളാണുള്ളത്. ഇതില്‍ 45 എണ്ണം നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്നവയാണ്. ബാക്കി എട്ട് സീറ്റുകള്‍ സ്ത്രീകള്‍, സാങ്കേതിക വിദഗ്ധര്‍, പുരോഹിതര്‍ എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ളതാണ്.

#PakistanOccupiedKashmir #PoK #JointAwamiActionCommittee #PakistanForces #HumanRights #SirajLive

Content Highlights: At least 20 Kashmiris were killed and over 50 injured after Pakistani forces opened fire on election boycott protesters in Pakistan-occupied Kashmir. Security personnel targeted members of the Joint Awami Action Committee leading the agitation. Authorities also cut off mobile, internet, water, and power.

 

Latest