Connect with us

pc george

പിണറായിയും ഫാരിസ് അബൂബക്കറും തമ്മിൽ അവിശുദ്ധ ബന്ധമെന്ന് പി സി ജോർജ്

മോശം ഭാഷയിൽ പ്രതികരിക്കേണ്ടി വന്നതിൽ മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയുന്നു.

Published

|

Last Updated

തിരുവനന്തപുരം | തൻ്റെ ഇന്നത്തെ അറസ്റ്റിന് പിന്നിൽ പിണറായി വിജയനാണെന്ന് ആരോപണം, പീഡനക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പി സി ജോർജ് മാധ്യമങ്ങളോട് ആവർത്തിച്ചു. ഇന്ന് മോശം ഭാഷയിൽ പ്രതികരിക്കേണ്ടി വന്നതിൽ മാധ്യമപ്രവര്‍ത്തകയോട് മാപ്പ് പറയുന്നു. പിണറായിയും ഫാരിസ് അബൂബക്കറും തമ്മിലുള്ള അവിശുദ്ധ ബന്ധം അന്വേഷിക്കണമെന്നും എഴുതിത്തയ്യാറാക്കിയ പ്രസ്താവനയിൽ പി സി ജോർജ് പറഞ്ഞു.

ഫാരിസ് അബൂബക്കര്‍ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞായിരുന്നു ജോർജ് പ്രസ്താവന വായിക്കാൻ ആരംഭിച്ചത്. കാരണം ഈ പേര് മാധ്യമങ്ങള്‍ ശ്രദ്ധിക്കുന്നില്ല. അല്ലെങ്കിൽ, ശ്രദ്ധിക്കാത്തത് പോലെ നടിക്കുന്നു. കേരളത്തിലെ രാഷ്ട്രീയ നാടകങ്ങൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്നത് റിയല്‍ എസ്റ്റേറ്റ് ഡോണ്‍ ഫാരിസ് അബൂബക്കര്‍ ആണ്. പിണറായി മാത്രമല്ല നാടകങ്ങൾക്ക് പിന്നിലുള്ളത്. ഫാരിസ് അബൂബക്കർ പിന്നിലുണ്ടെന്നതടക്കമുള്ള കാര്യങ്ങളാണ് സ്വപ്‌ന പറഞ്ഞുകൊണ്ടിരിക്കുന്നത്.

2016 വരെ ചെന്നൈയില്‍ ആണെങ്കില്‍ ഇപ്പോള്‍ അമേരിക്കയിലാണ് ഫാരിസ് അബൂബക്കർ.  അദ്ദേഹത്തിന് വേണ്ടിയാണ് പിണറായിയുടെ ഇടക്കിടെയുള്ള അമേരിക്കന്‍ സന്ദര്‍ശനം. ഈ സന്ദർശനങ്ങൾ അന്വേഷിക്കണം. കേരളം കണ്ട വലിയ അഴിമതിക്കാരനാണ് പിണറായി. വീണാ വിജയന്റെ ഐ ടി കമ്പനിയെ സംബന്ധിച്ച് ഇ ഡി അടക്കമുള്ള കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം. കോവളം കൊട്ടാരം വിറ്റതും അന്വേഷിക്കണം. വീണാ വിജയൻ്റെ ഐ ടി കമ്പനി മുഖേനയാണ് ഫാരിസ് അബൂബക്കറിൻ്റെ കള്ളപ്പണം വെളുപ്പിക്കുന്നതെന്നും പി സി ജോർജ് ആരോപിച്ചു.