Kerala
മരണത്തിലെ ദുരൂഹത: കോഴിക്കോട്ട് മൃതദേഹം പുറത്തെടുത്ത് പരിശോധന
മർദനമേറ്റിരുന്നെന്ന ഭാര്യയുടെ പരാതിയിലാണ് അന്വേഷണം

കോഴിക്കോട് | വെള്ളയിൽ കോണാട് സ്വദേശി അസീമിൻ്റെ അസ്വാഭാവിക മരണത്തിൽ വിശദമായ പരിശോധന. ഇതിനായി മൃതദേഹം ഖബറിൽ നിന്ന് പോലീസ് പുറത്തെടുത്തു. അസീമന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭാര്യ സിംനയാണ് പരാതി നൽകിയത്.
റവന്യൂ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ബന്ധുവിനൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ശേഷം മരണം ഈ മാസം ആറാം തിയ്യതി രാത്രി വീട്ടിൽ വച്ച് അബോധാവസ്ഥയിലായ അസീമിനെ ആദ്യം ബീച്ച് ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഏഴിന് പുലർച്ചെ മരിക്കുകയായിരുന്നു.
ബന്ധുവിനൊപ്പം പുറത്ത് പോയി തിരികെ എത്തിയതിന് ശേഷമാണ് മരണം. അസീമിന് മർദനമേറ്റിരുന്നെന്ന സംശയമാണ് ഭാര്യ പ്രകടിപ്പിച്ചത്.