Connect with us

National

അചന്ത ശരത് കമലിന് ഖേൽ രത്ന; അർജുന അവാർഡ് പട്ടികയിൽ മലയാളി താരങ്ങളായ എൽദോസും പ്രണോയിയും

ഈ വർഷം അർജുന അവാർഡിന് ഒരു ക്രിക്കറ്റ് താരത്തിന്റെയും പേര് ശുപാർശ ചെയ്തിട്ടില്ല

Published

|

Last Updated

ന്യൂഡൽഹി | ഇന്ത്യയുടെ സ്റ്റാർ ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമലിന് ഖേൽ രത്ന പുരസ്കാരം നൽകാൻ സെലക്ഷൻ കമ്മിറ്റി കേന്ദ്ര സർക്കാരിന് ശിപാർശ നൽകി. മലയാളി ട്രിപ്പിൾ ജന്പ് താരം എൽദോസ് പോൾ, ബാഡ്മിന്‍റൺ പ്രതിഭ എച്ച്. എസ്. പ്രണോയ് എന്നിവരുൾപ്പെടെ 25 പേരുടെ പട്ടിക അർജുന പുരസ്കാരത്തിനായും സമർപ്പിച്ചു. ഖേൽരത്ന പട്ടികയിൽ അചന്ത ശരത് കമാലിന്റെ പേര് മാത്രമാണുള്ളത്.

ഈ വർഷം കോമൺവെൽത്ത് ഗെയിംസിൽ അചന്ത ശരത് കമാൽ മൂന്ന് സ്വർണവും ഒരു വെള്ളിയും നേടിയിരുന്നു. രണ്ട് തവണ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയിട്ടുണ്ട്. കോമൺവെൽത്ത് ഗെയിംസിൽ ഏഴ് സ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ശരത്തിന്റെ പേരിലാണ്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലും രണ്ട് വീതം വെങ്കലം നേടിയിട്ടുണ്ട്. ഖേൽരത്‌ന ലഭിക്കുന്ന രണ്ടാമത്തെ ടേബിൾ ടെന്നീസ് താരമായിരിക്കും ശരത് കമൽ. മാണിക ബത്രയ്ക്ക് മുമ്പ് ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ലക്ഷ്യ സെൻ, നിഖത് സരീൻ, ചെസ് താരം ആർ പ്രഗ്യാനന്ദ്, ഗുസ്തി താരം അൻഷു മാലിക്, സരിതാ മോർ എന്നിവരുൾപ്പെടെ 25 പേരുകളാണ് അർജുനാ അവർഡിനായി സമർപ്പിച്ചത്. ഈ പട്ടികയിലാണ് മലയാളി താരങ്ങളായ എൽദോസ് പോളും പ്രണോയിയും ഉൾപപ്പെട്ടത്. ഈ വർഷം അർജുന അവാർഡിന് ഒരു ക്രിക്കറ്റ് താരത്തിന്റെയും പേര് ശുപാർശ ചെയ്തിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

തിരുവനന്തപുരം സ്വദേശിയായ പ്രണോയ്, തോമസ് കപ്പ് വേദിയിൽ ഉജ്ജ്വല പ്രകടനം കാഴ്ചവച്ചാണ് ഈ കായികവർഷം വാർത്തകളിൽ നിറഞ്ഞത്. ഇന്ത്യൻ പുരുഷ ടീം ആദ്യമായി തോമസ് കപ്പ് നേടിയത് ക്വാർട്ടർ, സെമി പോരാട്ടങ്ങളിലെ സുപ്രധാന മത്സരങ്ങളിൽ പ്രണോ‌‌യ് നടത്തിയ പോരാട്ടത്തിന്‍റെ മികവിലാണ്. ഏഷ്യൻ ചാന്പ്യൻഷിപ്പ്, യൂത്ത് ഒളിന്പിക്സ്, ബിഡബ്യൂഎഫ് ഗ്രാൻ പ്രി, ബിഡബ്യൂഎഫ് വേൾഡ് ടൂർ എന്നീ വേദികളിലും താരം തിളങ്ങയിട്ടുണ്ട്.

2022 ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസ് ട്രിപ്പിൾ ജന്പ് സ്വർണ മെഡൽ ജേതാവായ എൽദോസ് എറണാകുളം സ്വദേശിയാണ്. ലോക അത്‌ലറ്റിക്സ് ചാന്പ്യൻഷിപ്പ് ഫൈനലിലേക്ക് യോഗ്യത നേടിയ ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവും എൽദോസിന്‍റെ പേരിലാണ്.

അർജുൻ അവാർഡ് നാമനിർദേശ പട്ടികയിൽ ഉൾപ്പെട്ടവർ:

എച്ച്എസ് പ്രണോയ് (ബാഡ്മിന്റൺ), എൽദോസ് പോൾ (അത്‌ലറ്റിക്‌സ്), സീമ പുനിയ (അത്‌ലറ്റിക്‌സ്), അവിനാഷ് സാബിൾ (അത്‌ലറ്റിക്‌സ്), ലക്ഷ്യ സെൻ (ബാഡ്മിന്റൺ), അമിത് പംഗൽ (ബോക്‌സിംഗ്), നിഖത് സരീൻ (ബോക്‌സിംഗ്), ഭക്തി കുൽക്കർണി (ചെസ്), ആർ പ്രജ്ഞാനാനന്ദ് (ചെസ്സ്), ദീപ് ഗ്രേസ് എക്ക (ഹോക്കി), സുശീലാ ദേവി (ജൂഡോ), സാക്ഷി കുമാരി (കബഡി), നയൻ മോണി സൈകിയ (ലോൺ ബോൾ), സാഗർ ഒവൽക്കർ (മല്ലകാംബ്), ഇലവേനിൽ വാളറിവൻ (ഷൂട്ടിംഗ്), ഓം പ്രകാശ് മിതർവാൾ (ഷൂട്ടിംഗ്), ശ്രീജ അകുല (ടേബിൾ ടെന്നീസ്), വികാസ് താക്കൂർ (ഭാരോദ്വഹനം), അൻഷു മാലിക് (ഗുസ്തി), സരിതാ മോർ (ഗുസ്തി), പർവീൺ (വുഷു), മൻഷി ജോഷി (പാരാ ബാഡ്മിന്റൺ), തരുൺ ധില്ലൻ (പാരാ ബാഡ്മിന്റൺ), സ്വപ്നിൽ പാട്ടീൽ (പാരാ നീന്തൽ) , ജെർലിൻ അനിക ജെ (ബധിര ബാഡ്മിന്റൺ).

Latest