Connect with us

Uae

ഫലസ്തീന്‍ സ്ത്രീകളുടെ ജീവിത പോരാട്ടം പ്രചോദിപ്പിക്കുന്നത്

അറബ് സ്ത്രീകളുടെ സംഭാവനകള്‍ പാരമ്പര്യത്തിന്റെ അതിരുകള്‍ മറികടന്നു.

Published

|

Last Updated

ദുബൈ|ഫലസ്തീന്‍ സ്ത്രീകളുടെ ജീവിത പോരാട്ടം പ്രചോദിപ്പിക്കുന്നതെന്ന് ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ചെയര്‍പേഴ്സണും ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗവുമായ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പറഞ്ഞു. ദുബൈയില്‍ ഗ്ലോബല്‍ വിമന്‍സ് ഫോറത്തിന്റെ ഉദ്ഘാടന ദിനത്തില്‍ തിങ്ങിനിറഞ്ഞ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍.
അറബ് സ്ത്രീകളെ ‘ഭാവിയുടെ ശില്‍പ്പികളായി’ ആഘോഷിക്കണം. കൂടുതല്‍ ശാക്തീകരിക്കുകയും വേണം.

ലോകം അറബ് സ്ത്രീയുടെ കഥയിലെ ഒരു നാഴികക്കല്ലിന് ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നു. ഫലസ്തീന്‍ ചെറുത്തുനില്‍പ്പിനെ അവര്‍ വിശേഷിപ്പിച്ചു. വസ്തുതകളെക്കുറിച്ചോ സ്ഥിതിവിവരക്കണക്കുകളെക്കുറിച്ചോ സംസാരിക്കാന്‍ ഒരുങ്ങുന്നില്ല. പകരം, തലമുറകളിലുടനീളം സ്വാധീനം ചെലുത്തിയ സ്ത്രീയുടെ ശ്രദ്ധേയമായ കഥ പങ്കിടാന്‍ ഞാന്‍ ശ്രമിക്കാം. സ്ത്രീ വാര്‍പ്പ് മാതൃകകളെ ധിക്കരിക്കുകയും വിദ്യാഭ്യാസം, ആരോഗ്യം, സൈനിക സേവനം, പ്രതിരോധം  എന്നിവയില്‍ സന്നദ്ധതയോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി ചരിത്രം എഴുതുകയും ചെയ്തു. ഇതാണ് ‘അറബ് സ്ത്രീ’.

അറബ് സ്ത്രീകളുടെ സംഭാവനകള്‍ പാരമ്പര്യത്തിന്റെ അതിരുകള്‍ മറികടന്നു. പരിമിതികളെ ധിക്കരിച്ചു, ചരിത്രം രൂപപ്പെടുത്തുന്നു. 1933ല്‍ ഒരു സ്ത്രീ വിമാനം പൈലറ്റ് ചെയ്തു. 1940കളില്‍ ഒരു ആറ്റോമിക് ശാസ്ത്രജ്ഞയായി. 1950-കളോടെ ബഹിരാകാശ പര്യവേഷണം നടത്തി. 2021-ല്‍ ബഹിരാകാശ സഞ്ചാരിയായി ചരിത്രം സൃഷ്ടിച്ചു. സമാധാനത്തിനുള്ള നോബല്‍ സമ്മാനം പോലും നേടി. സ്ത്രീയുടെ യാത്ര അസാധാരണമായ ഒന്നല്ല. ഒരു ഇമാറാത്തി എന്ന നിലയില്‍, അറബ് സ്ത്രീയുടെ നിശ്ചയദാര്‍ഢ്യത്തില്‍ അഭിമാനിക്കുന്നു. എന്റെ മുത്തശ്ശി, ശൈഖ ലത്തീഫ ബിന്‍ത് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശക്തിയും ദീര്‍ഘവീക്ഷണവുമുള്ള ഒരു സ്ത്രീയായിരുന്നു, പ്രതീകമായിരുന്നു – ശൈഖ പറഞ്ഞു.

 

 

---- facebook comment plugin here -----

Latest