Connect with us

National

പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പ്രസംഗം; കോണ്‍ഗ്രസും സി.പി.എമ്മും പരാതി നല്‍കും

മോദിയെ പോലെ പ്രധാനമന്ത്രി പദത്തിന്റെ അന്തസ് ഇടിച്ച മറ്റൊരാള്‍ ചരിത്രത്തിലില്ലെന്ന് ഖാര്‍ഗെ

Published

|

Last Updated

ന്യൂഡല്‍ഹി|പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും പരാതി നല്‍കും. ഇരു പാര്‍ട്ടികളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്രമോദി മുസ്ലിം വിരുദ്ധ വിദ്വേഷ പ്രസംഗം നടത്തിയത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്റെ സ്വത്ത് മുസ്‌ലിംകള്‍ക്ക് വീതിച്ചു നല്‍കും. നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാകുമോ എന്നുമാണ് വിദ്വേഷ പ്രസംഗം.

വിവാദ പ്രസംഗത്തിന് പിന്നാലെ മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. ഭയം കാരണം പൊതുജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ മോദി ശ്രമിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മോദി പറയുന്നത് നുണയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. മോദിയെ പോലെ പ്രധാനമന്ത്രി പദത്തിന്റെ അന്തസ് ഇടിച്ച മറ്റൊരാള്‍ ചരിത്രത്തിലില്ലെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

 

 

 

Latest