Connect with us

dubai international holy quran

ദുബൈ ഇന്റർനാഷനൽ ഹോളി ഖുർആൻ: മർകസ് വിദ്യാർഥി ഇന്ത്യൻ പ്രതിനിധി

ദുബൈയിൽ എത്തിയ സൈനുൽ ആബിദിനെ മർകസ് ഭാരവാഹികൾ സ്വീകരിച്ചു. 

Published

|

Last Updated

ദുബൈ | ഈ വർഷത്തെ ദുബൈ ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത് മർകസ് വിദ്യാർഥി. ഈങ്ങാപ്പുഴ സ്വദേശി ഹാഫിസ് സൈനുൽ ആബിദ് ആണ് ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ദുബൈ ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ മത്സരിക്കുന്നത്. നിരവധി ദേശീയ, സംസ്ഥാന ഹോളി ഖുർആൻ മത്സരങ്ങളിൽ ഒന്നാമതെത്തിയിട്ടുണ്ട് സൈനുൽ ആബിദ്.

കഴിഞ്ഞ വർഷം താൻസാനിയയിൽ നടന്ന ഇന്റർനാഷനൽ ഹോളി ഖുർആൻ അവാർഡിൽ പങ്കെടുത്തിരുന്നു. മർകസ് സാനവിയ്യ (ജൂനിയർ ശരീഅത്ത്) വിദ്യാർഥിയായ സൈനുൽ ആബിദ് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബി എ ഇംഗ്ലീഷ് ഒന്നാം വർഷത്തിനും പഠിക്കുന്നു. ഈങ്ങാപ്പുഴ വലിയേരിയിൽ അബ്ദുർറഹ് മാൻ- സക്കീന ദമ്പതികളുടെ മകനാണ്. ദുബൈ ഹോളി ഖുർആൻ അവാർഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും മർകസിൽ എത്തിയത് കൊണ്ടാണ് ഈ ഭാഗ്യം ലഭിച്ചതെന്നും പിന്തുണ നൽകിയ ഉസ്താദുമാരോടും സാരഥികളോടും ഏറെ നന്ദിയുണ്ടെന്നും ഹാഫിസ് സൈനുൽ ആബിദ് പറഞ്ഞു.

ഏറ്റവും വലിയ അന്താരാഷ്ട്ര ഖുർആൻ മത്സരങ്ങളിൽ ഒന്നായ ദുബൈ ഹോളി ഖുർആൻ അവാർഡ് സിൽവർ ജൂബിലി വർഷത്തിലാണ്. 150ഓളം രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്. ദുബൈയിൽ എത്തിയ സൈനുൽ ആബിദിനെ മർകസ് ഭാരവാഹികൾ സ്വീകരിച്ചു.