Connect with us

First Gear

സിപിഐക്ക് നട്ടെല്ല് നഷ്ടമായി; ഒരു നേതാവിന് പോലും പ്രതികരിക്കാന്‍ ധൈര്യമില്ല: കെ സുധാകരന്‍

സിപിഐ വിടാന്‍ ആഗ്രഹിക്കുന്നവരെ സുധാകരന്‍ സ്വാഗതം ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം| എഐഎസ്എഫ് വനിതാ നേതാവിന് എതിരായ ആക്രമണത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍. ഒരു സിപിഐ നേതാവിന് പോലും പ്രതികരിക്കാന്‍ ധൈര്യമില്ലെന്നും സിപിഐക്ക് നട്ടെല്ല് നഷ്ടമായെന്നും സുധാകരന്‍ പറഞ്ഞു. സിപിഐ വിടാന്‍ ആഗ്രഹിക്കുന്നവരെയും സുധാകരന്‍ സ്വാഗതം ചെയ്തു.

കോണ്‍ഗ്രസില്‍ ഏകാധിപതികള്‍ ഇല്ല. എംജി യൂണിവേഴ്‌സിറ്റി വിഷയത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്യുന്നില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നില്ലെങ്കില്‍ അത് കൊണ്ടുപോകാന്‍ കോണ്‍ഗ്രസിന് അറിയാമെന്നും സുധാകരന്‍ വ്യക്തമാക്കി.

എസ്എഫ്‌ഐ നേതാക്കള്‍ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായി അധിക്ഷേപിക്കുകയും മര്‍ദിക്കുകയും ചെയ്തുവെന്ന ഗുരുതര ആരോപണമാണ് എഐഎസ്എഫ് വനിതാ നേതാവ് ഉയര്‍ത്തിയത്. എംജി സര്‍വകാല സെനറ്റ് തെരെഞ്ഞെടുപ്പിനിടെയാണ് സംഭവം നടന്നതെന്നാണ് പരാതി. എസ്എഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികളായ അമല്‍ സിഎ, അര്‍ഷോ, പ്രജിത്ത്, വിദ്യാഭ്യാസ മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ കെ എം അരുണ്‍ എന്നിവര്‍ക്കെതിരെയാണ് പരാതി.