Connect with us

Kerala

പ്രധാനമന്ത്രി കൗശൽ വികാസ് യോജന പദ്ധതിയിൽ അഴിമതി കണ്ടെത്തിയതായി കേന്ദ്ര സർക്കാർ

ആന്റോ ആന്റണി എം പിക്കു ലോക് സഭയില്‍ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയ വകുപ്പ് സഹമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്

Published

|

Last Updated

ന്യൂഡല്‍ഹി |  പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയില്‍ അഴിമതി കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍. ആന്റോ ആന്റണി എം പിക്കു ലോക് സഭയില്‍ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയ വകുപ്പ് സഹമന്ത്രി നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ പദ്ധതിയില്‍ അഴിമതി നടന്നതായി സി എ ജി കണ്ടെത്തിയിരുന്നു. പദ്ധതിയുടെ തുടക്കം മുതല്‍ 2022 വരെയുള്ള കാലഘട്ടത്തില്‍ രാജ്യത്തുടനീളമുള്ള യുവാക്കള്‍ക്ക് ഹ്രസ്വകാല പരിശീലനം (എസ് ടി ടി) വഴി നൈപുണ്യ വികസന പരിശീലനം നല്‍കുന്നതിനും, വ്യവസായവുമായി ബന്ധപ്പെട്ട കഴിവുകള്‍ നല്‍കി അവരെ തൊഴില്‍ അവസരങ്ങള്‍ ലഭിക്കുന്നതിന് യുവാക്കളുടെ തൊഴില്‍ക്ഷമത വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, മുന്‍കാല പഠന അംഗീകാരം (ആര്‍പിഎല്‍) വഴി നൈപുണ്യ വികസനവും പുനര്‍ നൈപുണ്യ വികസനവും നല്‍കുന്നതിനുമായി 2015 മുതല്‍ നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) അതിന്റെ പ്രധാന പദ്ധതിയായ പ്രധാന മന്ത്രി കൗശല്‍ വികാസ് യോജന (പിഎംകെവിവൈ) നടപ്പിലാക്കുന്നു.

തുടക്കത്തില്‍, പിഎംകെവിവൈ നടപ്പിലാക്കുന്നതിനായി എംഎസ്ഡിഇ ആകെ 12,384.22 കോടി ഫണ്ട് വിതരണം ചെയ്തിട്ടുണ്ട്, അതില്‍ 11,578.98 കോടി ഇതുവരെ രാജ്യത്തുടനീളം 1.64 കോടി അപേക്ഷാര്‍ത്ഥികളെ പരിശീലിപ്പിക്കാന്‍ ചെലവഴിച്ചു. 2023-24 സാമ്പത്തിക വര്‍ഷം രാജ്യത്താകെ 838 .68 കോടി രൂപയും 2024 -25 സാമ്പത്തിക വര്‍ഷം 1550 .01 കോടി രൂപയും ചിലവഴിച്ചപ്പോള്‍ 2025 -26 സാമ്പത്തിക വര്‍ഷം ചിലവഴിച്ചത് വെറും 140.35 കോടി രൂപയാണ്. ഇക്കാലയളവില്‍ കേരളത്തിന് ലഭിച്ചത് യഥാക്രമം 11.20, 4.36, 0.61 കോടി രൂപയുമാണ്. സിഎജി 2022 വരെയുള്ള പിഎംകെവിവൈയുടെ പ്രാരംഭ ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു പ്രകടന ഓഡിറ്റ് നടത്തുകയും ഡാറ്റാ മൂല്യനിര്‍ണ്ണയം, ഗുണഭോക്തൃ വിശദാംശങ്ങള്‍, വിലയിരുത്തല്‍ വിവരങ്ങള്‍, യോഗ്യതാ പരിശോധന, നിരീക്ഷണ പ്രക്രിയകള്‍ എന്നിവയുമായി ബന്ധപ്പെട്ട ലെഗസി സിസ്റ്റങ്ങളിലെ ചില പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു. ഇവ പ്രധാനമായും ഐടി നിയന്ത്രണങ്ങളിലെയും, അന്ന് നിലവിലുണ്ടായിരുന്ന വികേന്ദ്രീകൃത നടപ്പാക്കലിലെയും പരിമിതികള്‍ ആയിരുന്നു.

 

ഈ നിരീക്ഷണങ്ങള്‍ കണക്കിലെടുത്ത്, ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി, ഫെയ്സ് ഓതന്റിക്കേഷന്‍, ജിയോ-ടാഗുചെയ്ത ഹാജര്‍, ക്യുആര്‍-കോഡഡ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കില്‍ ഇന്ത്യ ഡിജിറ്റല്‍ ഹബ്ബിലെ തത്സമയ ഡാഷ്ബോര്‍ഡുകള്‍, എന്‍സിവിഇടി വഴിയുള്ള വിലയിരുത്തല്‍, പരിശീലന കേന്ദ്ര അക്രഡിറ്റേഷന്‍ ശക്തിപ്പെടുത്തല്‍, കൗശല്‍ സമിക്ഷ വഴിയുള്ള സ്വതന്ത്ര നിരീക്ഷണം കേന്ദ്രം, വ്യക്തമായ കെപിഐകളുള്ള പരിഷ്‌കരിച്ച മോണിറ്ററിംഗ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, ശക്തമായ പിഴ, വീണ്ടെടുക്കല്‍ ചട്ടക്കൂട് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സസ്പെന്‍ഷന്‍, കരിമ്പട്ടികയില്‍ പെടുത്തല്‍, ഫണ്ട് വീണ്ടെടുക്കല്‍, നിയമം പാലിക്കാതെ കണ്ടെത്തിയ ഇടങ്ങളിലെല്ലാം കര്‍ശനമായ നടപടികള്‍ എന്നിവ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്, അതുവഴി പദ്ധതിക്ക് കീഴിലുള്ള ഉത്തരവാദിത്തം, പരിശോധന, മേല്‍നോട്ട സംവിധാനങ്ങള്‍ എന്നിവ നടപ്പിലാക്കിയതായും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി

 

---- facebook comment plugin here -----

Latest