Connect with us

National

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി; ഗ്രൂപ്പ് അഡ്മിന്റെ നാവ് മുറിച്ചതായി പരാതി

അഞ്ചംഗ സംഘമാണ് മര്‍ദ്ദിച്ചത്.

Published

|

Last Updated

പൂനെ| വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയതിന് ഗ്രൂപ്പ് അഡ്മിന് ക്രൂര മര്‍ദ്ദനം. അഡ്മിന്റെ നാവ് മുറിച്ച് മാറ്റിയതായാണ് പരാതി. പൂനെയിലാണ് സംഭവം. ശസ്ത്രക്രിയയിലൂടെ നാവ് തുന്നിച്ചേര്‍ത്തു. അഞ്ചംഗ സംഘമാണ് മര്‍ദ്ദിച്ചത്. ഹൗസിംഗ് സൊസൈറ്റിയുടെ ഗ്രൂപ്പില്‍ നിന്നാണ് ഇവരെ അഡ്മിന്‍ നീക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 28ന് രാത്രിയാണ് ആക്രമണം. പൂനെയിലെ ഫര്‍സംഗി മേഖലയിലാണ് സംഭവമുണ്ടായത്. ഓം ഹൈറ്റ്‌സ് ഹൗസിംഗ് സൊസൈറ്റിയിലെ താമസക്കാരായ അഞ്ച് പേര്‍ക്കെതിരെയാണ് 38 കാരി പരാതി നല്‍കിയിരിക്കുന്നത്. ഹൗസിംഗ് സൊസൈറ്റിയുടെ ചെയര്‍പേഴ്‌സണാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിക്കാരിയുടെ ഭര്‍ത്താവാണ് ഹൗസിംസ് സൊസൈറ്റിയിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയത്. ഓം ഹൈറ്റ്‌സ് ഓപ്പറേഷന്‍ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ പരാതിക്കാരിയുടെ ഭര്‍ത്താവായിരുന്നു.

ഗ്രൂപ്പില്‍ നിന്ന് നീക്കിയതിന്റെ കാരണം തിരിക്കി ഇയാള്‍ സന്ദേശം അയച്ചിരുന്നു. ഇതിനോട് ചെയര്‍പേഴ്‌സണോ ഭര്‍ത്താവോ പ്രതികരിച്ചിരുന്നില്ല. ഇതിന് പിന്നാലെ ഇയാള്‍ ഫോണില്‍ വിളിച്ച് ചെയര്‍ പേഴ്‌സണെ നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ ഓഫീസിലെത്തുകയും ചെയ്തു. ഇവരോട് അനാവശ്യ സന്ദേശങ്ങള്‍ ഗ്രൂപ്പിലേക്ക് അയയ്ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്‌തെന്ന് ചെയര്‍പേഴ്‌സന്റെ ഭര്‍ത്താവ് അറിയിക്കുകയായിരുന്നു. ഇതോടെ ഇരു കൂട്ടരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. ഇതോടെ ഓഫീസിലെത്തിയ അഞ്ച് പേര്‍ ചെയര്‍പേഴ്‌സന്റെ ഭര്‍ത്താവിനെ ആക്രമിക്കുകയായിരുന്നു. മുഖത്തേറ്റ ഇടിയിലാണ് ഇയാളുടെ നാവ് അറ്റുപോയത്. ഗുരുതര പരിക്കുകളാണ് യുവാവിന് സംഭവിച്ചിട്ടുള്ളതെന്നാണ് പരാതിക്കാരി പൊലീസിനെ അറിയിച്ചിട്ടുള്ളത്.

 

Latest