Connect with us

Ongoing News

ആറന്മുളയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിന്റെ കാമുകനും സുഹൃത്തും അറസ്റ്റില്‍

Published

|

Last Updated

പത്തനംതിട്ട | ആറന്മുളയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിന്റെ കാമുകനും സുഹൃത്തും പിടിയില്‍. ഒന്നാം പ്രതി കായംകുളം സ്വദേശി ഷിബിന്‍ (32), മുന്നാം പ്രതി ഷിബിന്റെ സുഹൃത്ത് മുഹമ്മദ് ഷിറാസ് (36) എന്നിവരെയാണ് പുലര്‍ച്ചെ ആറന്മുള പോലീസ് ചിയറിന്‍കീഴ് മുക്കത്തു നിന്നും അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അറസ്റ്റിലായ രണ്ടാം പ്രതി പെണ്‍കുട്ടിയുടെ മാതാവ് ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

നാല്‍ക്കാലിക്കല്‍ സ്വദേശിയായ ഏഴാം ക്ലാസുകാരിയാണ് പീഡനത്തിന് ഇരയായത്. മാതാവിന്റെ കാമുകനും ടിപ്പര്‍ ലോറി ഡ്രൈവറുമായ ഷിബിന്‍, ഷിറാസ് എന്നിവരാണ് കുട്ടിയെ വീട്ടില്‍ നിന്ന് മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചത്. കഴിഞ്ഞ 28ന് ഉച്ചയോടെയാണ് സംഭവം. വീട്ടിലെത്തിയ ഷിബിനും ഷിറാസിനുമൊപ്പം മാതാവ് പെണ്‍കുട്ടിയെ വിടുകയായിരുന്നു. ഐക്കര ജംഗ്ഷനില്‍ നിന്നാണ് പെണ്‍കുട്ടി പ്രതികള്‍ക്കൊപ്പം പോയത്. ബൈക്കില്‍ പെണ്‍കുട്ടിയുമായി യാത്ര തുടങ്ങിയ പ്രതികള്‍ ചെങ്ങന്നൂരില്‍ ചെന്ന ശേഷം ബസിലാണ് യാത്ര ചെയ്തത്. രണ്ടു ബസുകള്‍ മാറി കയറി ഒരു സ്ഥലത്ത് ചെന്നു. അവിടെ ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചുവെന്നാണ് മൊഴി. പിറ്റേന്ന് ഷിബിന്‍ കുട്ടിയെ ആറന്മുളയില്‍ കൊണ്ടുവിട്ടു.

ഇതിനോടകം രണ്ടാനച്ഛന്‍ കുട്ടിയെ കാണുന്നില്ലെന്ന് കാട്ടി ആറന്മുള പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടി തിരിച്ചെത്തിയ വിവരം അറിഞ്ഞ് പോലീസ് വിളിച്ചു വരുത്തി വൈദ്യപരിശോധന നടത്തിയപ്പോഴാണ് പീഡന വിവരം അറിഞ്ഞത്. മാതാവിന്റെ ആദ്യ വിവാഹത്തിലുള്ളതാണ് കുട്ടി. രണ്ടാം വിവാഹത്തിലുള്ള ഭര്‍ത്താവിനൊപ്പം താമസിക്കുന്നതിനിടെയാണ് ടിപ്പര്‍ ലോറി ഡ്രൈവറായ ഷിബിനെ പരിചയപ്പെടുന്നത്. വീട്ടിലെ പതിവു സന്ദര്‍ശകനായ ഷിബിന്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ കുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചു വരികയായിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം ഡോക്ടര്‍ ആണെന്ന് പരിചയപ്പെടുത്തിയ മുഹമ്മദ് ഷിറാസുമായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയതും പീഡിപ്പിച്ചതും.

കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലിസ് അടുത്ത ദിവസം തന്നെ കോടതിയില്‍ അപേക്ഷ നല്‍കും.

Latest