Gulf
ഹജ്ജ് തീർഥാടകരുടെ സേവനങ്ങൾക്ക് 178 കമ്പനികൾ രംഗത്ത്
മക്ക | ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്കായി എത്തുന്ന തീർഥാടകരുടെ സേവനങ്ങൾക്ക് 178 കമ്പനികൾക്ക് അനുമതി നൽകിയതായി ഹജ്ജ്, ഉംറ മന്ത്രാലയ സമിതി അംഗം മുഹമ്മദ് ബിൻ യഹ്യ അൽ സമിഹ് പറഞ്ഞു.
ആഗോളതലത്തിൽ കൊറോണവൈറസ് വ്യാപിച്ച സാഹചര്യത്തിൽ ഹാജിമാരുടെ ആരോഗ്യ-സുരക്ഷ സംരക്ഷിക്കുന്നതിന് മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചതായും തീർഥാടകർക്ക് പരമാവധി സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഹജ്ജ് കർമങ്ങൾക്ക് സാക്ഷിയാകുന്ന അറഫാ – മിന – മുസ്‌ദലിഫ എന്നിവിടങ്ങളിൽ മുഴുവൻ സമയവും കമ്പനികൾ സേവന രംഗത്ത് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഈ വർഷം മശാഇർ ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല. പകരം ഹാജിമാർക്ക് പുണ്യ നഗരികളിൽ സഞ്ചരിക്കുന്നതിന് ബസ് സർവീസുകളുണ്ടാകും. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി വിദേശ ഹജ്ജ് തീർഥാടകർക്ക് അനുമതിയില്ലാത്ത സാഹചര്യത്തിലാണ് ട്രെയിൻ സർവീസുകൾ നിർത്തിവെച്ചതെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു.
---- facebook comment plugin here -----